
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ബലൂണുകളി കാറ്റ് നിറയ്ക്കാൻ ഉപയോഗിക്കുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് (Balloon Cylinder Explodes) മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്ക്. തിരക്കേറിയ പുതുവത്സര മേളയിൽ ബലൂൺ വിൽപ്പനക്കാരൻ ബലൂണിൽ കാറ്റ് നിറയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ബലൂണുകൾ വാങ്ങാൻ നിരവധി കുട്ടികൾ വിൽപ്പനക്കാരന് ചുറ്റും കൂടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ എട്ടുവയസ്സുള്ള ഒരു കുട്ടിയുടെ നില ഗുരുതരമാണ്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ഇൻഡോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌ഫോടനം രൂക്ഷമായതിനാൽ മേളയുടെ സമീപത്തെ ഭിത്തികൾ തകർന്നു.
സിലിണ്ടറിൽ ഹൈഡ്രജൻ വാതകം കലർന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാദേശിക ഉദ്യോഗസ്ഥൻ പ്രീതി ഗെയ്ക്വാദ് പറഞ്ഞു. കേടായ സിലിണ്ടറിന്റെ ഭാഗങ്ങൾ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒരു പ്രാദേശിക രാഷ്ട്രീയക്കാരനാണ് മേള സംഘടിപ്പിച്ചത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam