പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്ക് ഇരച്ചെത്തി എബിവിപി പ്രവര്‍ത്തകര്‍

Published : Jul 31, 2022, 03:23 PM IST
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്ക് ഇരച്ചെത്തി എബിവിപി പ്രവര്‍ത്തകര്‍

Synopsis

ആഭ്യന്തര മന്ത്രിയുടെ വീട്ടുമുറ്റത്ത് പ്രതിഷേധിച്ച വനിതാ പ്രവർത്തകരെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നാല്‍പ്പതോളം എബിവിപി പ്രവര്‍ത്തകരാണ് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ വീട്ടിലേക്ക് ഇരച്ചെത്തിയത്.

ബംഗളൂരു: പോപ്പുലർ ഫ്രണ്ട്, എസ്‍ഡിപിഐ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി എബിവിപി. ഗേയ്റ്റ് ചാടികടന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. ആഭ്യന്തര മന്ത്രിയുടെ വീട്ടുമുറ്റത്ത് പ്രതിഷേധിച്ച വനിതാ പ്രവർത്തകയെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നാല്‍പ്പതോളം എബിവിപി പ്രവര്‍ത്തകരാണ് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ വീട്ടിലേക്ക് ഇരച്ചെത്തിയത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. ഈ സമയം മന്ത്രി ശിവമോഗയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. മന്ത്രിയുടെ സ്റ്റാഫുകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഒരു വനിത പ്രവര്‍ത്തകയടക്കം മുപ്പത് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്‍റെ ഉള്‍പ്പടെയുള്ള കൊലപാതകത്തോടെ സംസ്ഥാന സർക്കാരിനെതിരെ ബിജെപി അണികളിൽ അമർഷം പുകയുകയാണ്.  

യുവമോർച്ചയും കർണാടകയിൽ വിവിധയിടങ്ങളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി. അതേസമയം, മംഗ്ലൂരു സൂറത്കലിലെ ഫാസിൽ കൊലക്കേസിൽ പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിലായി. മംഗ്ലൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്. കൊലപാതക സംഘമെത്തിയ കാർ ഓടിച്ചിരുന്നത് അജിത്താണെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലയാളി സംഘത്തിന് സഹായം നൽകിയതും ഇയാളാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

മംഗ്ലൂരു ഫാസിൽ കൊലക്കേസ് : കൊലയാളി സംഘമെത്തിയ കാറിന്റെ ഡ്രൈവർ അറസ്റ്റിൽ

സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കർണാടകയിൽ നിരോധനാജ്ഞ അടുത്ത മാസം ആറ് വരെ നീട്ടിയിട്ടുണ്ട്. മംഗ്ലൂരു നഗരപരിധിയിൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ തുടരും. അതിർത്തി മേഖലകളിൽ കർശന പരിശോധനയാണ് നടക്കുന്നത്. അതേ സമയം, യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പിടിയിലായതിന് പിന്നാലെയാണ് കേസ് എൻഐഎക്ക് കൈമാറിയത്. ബിജെപി എംപിമാരടക്കം ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കേരള രജിസ്ട്രേഷനിലുള്ള ബൈക്ക് പൊലീസ് കസ്റ്റഡിയിലാണ്. പ്രതികളുടെ കേരള ബന്ധം അടക്കം എൻഐഎ പരിശോധിക്കും. പ്രതികളുടെ കേരളാ ബന്ധമടക്കം പരിശോധിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അരുണാചൽ തവാങ്ങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു, ഒരാൾക്കായി തെരച്ചിൽ, തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം
ജനുവരി 20 ബിജെപിക്ക് നിർണായക ദിവസം, ആറ് വർഷത്തെ നദ്ദ യു​ഗം അവസാനിക്കുന്നു, പുതിയ പ്രസിഡന്‍റ് വരും