'7 കോടിയും ഡിവിആറും കൊള്ളക്കാർ കൊണ്ടുപോയി', ബെംഗളൂരു കവർച്ചയ്ക്കെത്തിയവര്‍ സംസാരിച്ച ഭാഷ തിരിച്ചറിഞ്ഞു; ജീവനക്കാർക്ക് പങ്കില്ലെന്ന് സൂചന

Published : Nov 20, 2025, 11:02 AM IST
Bengaluru robbery

Synopsis

ബെംഗളൂരുവിൽ 7 കോടി രൂപയുടെ കവർച്ച നടത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി. കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ സംഘത്തിനായി പോലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്.  

ബെംഗളൂരു: ബെംഗളൂരു നഗരത്തെ ഞെട്ടിച്ച 7 കോടി രൂപയുടെ കവർച്ചാ കേസിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി പോലീസ്. പ്രാഥമിക ചോദ്യം ചെയ്യലിൽ വാൻ ഡ്രൈവർക്കും പണം കൊണ്ടുപോയ ഏജൻസിയിലെ ജീവനക്കാർക്കും കവർച്ചയിൽ പങ്കില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ് എത്തിയിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഇവരുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്താനായില്ല. ഉച്ചയ്ക്ക് 12:30 ഓടെ ജെപി നഗറിലെ അശോക പില്ലറിന് സമീപമാണ് കവർച്ച നടന്നത്. എച്ച്.ഡി.എഫ്.സി. ബാങ്കിൽ നിന്ന് ഗോവിന്ദരാജപുരത്തേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണ് ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം തടഞ്ഞു നിർത്തി കൊള്ളയടിച്ചത്. കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി വാൻ തടയുകയായിരുന്നു.

വാനിൻ്റെ ഡ്രൈവറെയും സിഎംഎസ് സ്ഥാപനത്തിലെ ജീവനക്കാരനെയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം സംശയത്തിന് ഇട നൽകിയിരുന്നെങ്കിലും, നിലവിലെ അന്വേഷണത്തിൽ ഇവർക്ക് പങ്കില്ലെന്ന് പോലീസ് കരുതുന്നു. കവർച്ച നടന്ന സ്ഥലത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ടവറിൻ്റെ പരിധിയിൽ വന്നു പോയവരെ നിരീക്ഷിച്ച് വരികയാണ്. കവർച്ചയ്ക്ക് എത്തിയ സംഘം സംസാരിച്ചിരുന്നത് കന്നഡ ഭാഷയിലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വാനിലുണ്ടായിരുന്ന ഡി വി ആർ (സിസിടിവി റെക്കോർഡിംഗ് യൂണിറ്റ്) കൊള്ളക്കാർ കൊണ്ടുപോയത് അന്വേഷണത്തിന് വെല്ലുവിളിയായിട്ടുണ്ട്.

നേരത്തെ ഉയർന്ന സംശയങ്ങൾ

കവർച്ച നടന്ന കാര്യം പോലീസിനെ അറിയിക്കാൻ ജീവനക്കാർ വൈകിയതും, സായുധരായിരുന്നിട്ടും ആയുധം ഉപയോഗിക്കാതിരുന്നതും, സിസിടിവി. ക്യാമറകൾ ഇല്ലാത്ത ഭാഗത്ത് വാഹനം നിർത്തിയതും നേരത്തെ സംശയങ്ങൾക്ക് ഇട നൽകിയിരുന്നു. കവർച്ചക്കാർ എത്തിയ ഗ്രേ കളർ ഇന്നോവ കാറിൻ്റെ നമ്പർ വ്യാജമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ബെംഗളൂരു നഗരത്തിലുടനീളവും തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ സാധ്യതയുള്ള അതിർത്തി പ്രദേശങ്ങളിലും പൊലീസ് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?