
പാട്ന: ബീഹാറിലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് നിലയിൽ 'ഇന്ത്യ' സഖ്യം ധാരണയിലെത്തി. ആർ ജെ ഡിക്കൊപ്പം കോൺഗ്രസും സി പി എമ്മും സി പി ഐയും ഒന്നിച്ചാണ് എൻ ഡി എ സഖ്യത്തെ നേരിടുക. മൊത്തം 40 ലോക്സഭ മണ്ഡലങ്ങളിൽ ലാലു പ്രസാദിന്‍റെയും തേജസ്വി യാദവിന്‍റെയും ആർ ജെ ഡി 26 സീറ്റിലാകും ഇക്കുറി പോരാടുക. കോൺഗ്രസിനും ഇത്തവണ സീറ്റ് നിലയിൽ മെച്ചമുണ്ട്. 9 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ 'ഇന്ത്യ' സഖ്യത്തിനായി ഗോദയിലിറങ്ങും. ഇടതുപക്ഷ പാർട്ടികൾക്കെല്ലാം കൂടി 5 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. സി പി ഐക്ക് ബെഗുസരായി സീറ്റ് നൽകിയപ്പോഘ സി പി എമ്മിന് ഖഗാരിയ സീറ്റാണ് നൽകിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam