
ദില്ലി: പശ്ചിമ ബംഗാളിൽ ഇടത് അനുഭാവികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്ന് തുറന്ന് സമ്മതിച്ചു സിപിഎം. തൃണമൂൽ കോണ്ഗ്രസിന്റെ ഭീകരതയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും ആശ്വാസം ആഗ്രഹിച്ചവർക്ക് മുന്നിലെ സ്വാഭാവിക പ്രവണത ആയിരുന്നു ഇതെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
മതേതര അടിത്തറ സംരക്ഷിക്കാൻ ആഗ്രഹിച്ചവർ തൃണമൂലിന് വോട്ട് ചെയ്തു. ഇത് തൃണമൂലും ബിജെപിയും ഉണ്ടാക്കിയ ധ്രുവീകരണത്തിന്‍റെ ഫലമാണ്. ഇത്തവണ വോട്ട് രാമന് ഇടതു പാർട്ടികൾക്ക് പിന്നീട് എന്ന മുദ്രാവാക്യം പോലും തിരഞ്ഞെടുപ്പിനിടെ കേട്ടിരുന്നെന്നും യച്ചൂരി വിശദീകരിച്ചു.
എന്നാൽ ഇടത് പാർട്ടി അംഗങ്ങൾ ബിജെപിക്ക് വോട്ട് നൽകിയിട്ടില്ലെന്നാണ് സിപിഎം പറയുന്നത്. അനുഭാവികളുടെ വോട്ട് മാത്രമാണ് ചോർന്നതെന്നും യച്ചൂരി പറഞ്ഞു. തിരഞ്ഞെടുപ്പ് തിരിച്ചടി അവലോകനം ചെയ്യാൻ പാർട്ടി കേന്ദ്ര കമ്മിറ്റി യോഗം ഏഴാം തീയതി തുടങ്ങാൻ ഇരിക്കെയാണ് സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് വഴിമാറിയെന്ന് പാർട്ടി സമ്മതിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam