ഗണവേഷത്തിലെത്തി കോൺ​ഗ്രസിൽ ചേർന്ന് ബിജെപി നേതാവ്, ആർഎസ്എസ് തൊപ്പി മാറ്റി വെള്ളത്തൊപ്പി ധരിച്ചു

Published : Apr 13, 2024, 12:16 PM ISTUpdated : Apr 13, 2024, 12:49 PM IST
ഗണവേഷത്തിലെത്തി കോൺ​ഗ്രസിൽ ചേർന്ന് ബിജെപി നേതാവ്, ആർഎസ്എസ് തൊപ്പി മാറ്റി വെള്ളത്തൊപ്പി ധരിച്ചു

Synopsis

നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ആർഎസ്എസിൽ പ്രവർത്തിച്ചിരുന്ന നിങ്കബസപ്പയും അനുയായികളും ബിജെപി വിട്ടത്.

ബെംഗളൂരു: ആർഎസ്എസിന്റെ പരമ്പരാ​ഗത വേഷം ധരിച്ച് എത്തി ബിജെപി നേതാവ് കോൺ​ഗ്രസിൽ ചേർന്നു.  കർണാടകയിലെ  ബാഗൽക്കോട്ടിലാണ് സംഭവമുണ്ടായത്. ബിജെപി നേതാവായ നിങ്കബസപ്പയാണ് ആർഎസ്എസിന്റെ വേഷം ധരിച്ച് കോൺ​ഗ്രസ് വേദിയിലെത്തി അം​ഗത്വം സ്വീകരിച്ചത്.  കോൺഗ്രസ് സ്ഥാനാർഥി സംയുക്ത പാട്ടീലിന്റെ പ്രചാരണ സമ്മേളനത്തിലാണ് അസാധാരണ സംഭവമുണ്ടായത്. ആർഎസ്എസിന്റെ പരമ്പരാഗത വേഷത്തിലെത്തിയ നിങ്കബസപ്പ, കോൺഗ്രസ് തൊപ്പിയും ഷാളും ധരിച്ചാണ് പാർട്ടി മാറിയതായി അറിയിച്ചത്. നിങ്കബസപ്പ ആർഎസ്എസ് തൊപ്പി മാറ്റി കോൺഗ്രസിൻ്റെ വെള്ള തൊപ്പി ധരിച്ചു.

Read More.... 'ഇത് അനീതിയും ഞെട്ടിക്കുന്നതും'; കോടതിയിൽ സ്വകാര്യത സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഭയപ്പെടുത്തുന്നെന്ന് അതിജീവിത

നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ആർഎസ്എസിൽ പ്രവർത്തിച്ചിരുന്ന നിങ്കബസപ്പയും അനുയായികളും ബിജെപി വിട്ടത്. സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മന്ത്രി ശിവാനന്ദ് പാട്ടീൽ, മുൻ എം.എൽ.എ എസ്.ജി നഞ്ജയ്യൻമഠം, മുൻ മന്ത്രി ബി.ആർ. യവഗൽ, മറ്റ് കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. 30 വർഷം ആർഎസ്എസിലായിരുന്നു നിങ്കബാസപ്പ. എന്നാൽ, സമീപകാലത്ത് അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കോൺ​ഗ്രസിലെത്തിയത്. എന്നാൽ, ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാനാണ് നിങ്കബസപ്പ ആർഎസ്എസ് യൂണിഫോം ധരിച്ച് കോൺഗ്രസിൽ ചേർന്നതെന്ന് പ്രാദേശിക ബിജെപി നേതാക്കൾ പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം
നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'