'അന്ന് പരിഹാസം ഇന്ന് കയ്യടി'; മോദിക്കൊപ്പം സെല്‍ഫിയെടുത്ത് ബി ജെ പി എം പി

Published : Jun 23, 2019, 10:26 AM ISTUpdated : Jun 23, 2019, 11:51 AM IST
'അന്ന് പരിഹാസം ഇന്ന് കയ്യടി'; മോദിക്കൊപ്പം സെല്‍ഫിയെടുത്ത് ബി ജെ പി എം പി

Synopsis

മുംഗോളി മണ്ഡലത്തില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യാദവ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. 

ഭോപ്പാല്‍: ജോതിരാദിത്യ സിന്ധ്യക്കൊപ്പം സെല്‍ഫിയെടുത്തതിന്‍റെ പേരില്‍ പരിഹസിക്കപ്പെട്ട ഗുണ എം പിയുടെ മോദിക്കൊപ്പമുള്ള സെല്‍ഫി വൈറല്‍. കൃഷ്ണപാല്‍ യാദവാണ് പ്രധാനമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

ഒരു കാലത്ത് കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് കൃഷ്ണപാല്‍ യാദവ്. എന്നാല്‍  മുംഗോളി മണ്ഡലത്തില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യാദവ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കൃഷ്ണപാല്‍ യാദവിന്‍റെ എതിരാളിയും ജ്യോതിരാദിത്യ സിന്ധ്യ തന്നെയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി കൃഷ്ണപാല്‍ യാദവിന്‍റെ പേര് പ്രഖ്യാപിച്ചപ്പോള്‍ സിന്ധ്യയുടെ ഭാര്യ പണ്ട് യാദവ് സിന്ധ്യയോടൊപ്പം എടുക്കാന്‍ ശ്രമിച്ച സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സിന്ധ്യയോടൊപ്പമുള്ള സെല്‍ഫിക്ക് വേണ്ടി ക്യൂ നിന്നയാളാണ് ഇപ്പോഴത്തെ ബിജെപി സ്ഥാനാര്‍ത്ഥി എന്ന് അവര്‍ കൃഷ്ണപാല്‍ യാദവിനെ പരിഹസിച്ചു. ഇതോടെ യാദവിന്‍റെ സെല്‍ഫിയെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളും കണക്കിന് പരിഹസിച്ചു. 

എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഒന്നര ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് സിന്ധ്യയെ കൃഷണപാല്‍ യാദവ് തോല്‍പ്പിച്ചത്.  തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം യാദവ് മോദിക്കൊപ്പമെടുത്ത സെല്‍ഫിയാണ്  ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ