
ഛത്തീസ്ഗഡ്: മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി അധികാരമുറപ്പിച്ചപ്പോൾ തെലങ്കാന കോൺഗ്രസിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലത്തിലുടനീളം പ്രകടമാകുന്നത്. ഛത്തീസ്ഗഡിൽ നിന്നും ഏറ്റവുമൊടുവിൽ പുറത്തുവരുന്ന ഫലം പരിശോധിക്കുമ്പോൾ ഛത്തീസ്ഗഡും താമരത്തേരിലെന്ന് ഉറപ്പിക്കുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 54 സീറ്റുകളിലാണ് ഛത്തീസ്ഗില്‍ ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 34 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. ഛത്തീസ്ഗഡിൽ സർക്കാരുണ്ടാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു.
വോട്ടെണ്ണലിന്റെ ആദ്യഫലം പുറത്തുവന്നപ്പോൾ ഛത്തീസ്ഗഡ് കോൺഗ്രസിന്റെ കൈയിൽ ഭദ്രമായിരുന്നു. പിന്നീട് ലീഡ് നില മാറി മറിഞ്ഞു. ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേൽ ഉൾപ്പെടെ 10 മന്ത്രിമാർ പിന്നിലായിരുന്നു. ഛത്തീസ്ഗഡിൽ ആദിവാസി മേഖലയിൽ നിന്നാണ് തിരിച്ചടി നേരിട്ടതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam