വിജേന്ദറും പോയി, തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കോൺഗ്രസിന് മറ്റൊരു തിരിച്ചടി

Published : Apr 03, 2024, 04:08 PM ISTUpdated : Apr 03, 2024, 04:22 PM IST
വിജേന്ദറും പോയി, തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കോൺഗ്രസിന് മറ്റൊരു തിരിച്ചടി

Synopsis

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ശ്രദ്ധേയനായിരുന്നു വിജേന്ദർ. അന്ന് കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും ശക്തമായ നിലപാടാണ് താരം സ്വീകരിച്ചത്.

ദില്ലി: ലോക്സഭാ തെര‍ഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോൺഗ്രസ് പാർട്ടിക്ക് മറ്റൊരു തിരിച്ചടി. ബോക്സർ വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ദില്ലിയിൽ നടന്ന ചടങ്ങിലാണ് വിജേന്ദർ ബിജെപി അംഗത്വം സ്വീകരിച്ചത്. 2019ലാണ് വിജേന്ദർ കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ സൗത്ത് ദില്ലിയിൽ കോൺഗ്രസിനായി മത്സരിച്ചെങ്കിലും ബിജെപിയുടെ രമേഷ് ബിധൂരിയോട് പരാജയപ്പെട്ടു.

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ശ്രദ്ധേയനായിരുന്നു വിജേന്ദർ. അന്ന് കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും ശക്തമായ നിലപാടാണ് താരം സ്വീകരിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പരമോന്നത പുരസ്കാരം ഖേൽരത്ന തിരിച്ചു നൽകുമെന്നും വിജേന്ദർ പറഞ്ഞിരുന്നു.

Read More.... 'മോദിക്കൊപ്പം തന്നെ'; നടി സുമലത ബിജെപിയിലേക്ക്, കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും

സിംഗു അതിര്‍ത്തിയില്‍ നേരിട്ട് എത്തി വിജേന്ദർ സിംഗ് കർഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.  വിജേന്ദറിന്റെ പെ‌ട്ടെന്നുള്ള മനംമാറ്റത്തിൽ കോൺഗ്രസ് നേതൃത്വം ഞെട്ടലിലാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പ്രസിഡന്റ് ദ്രൗപതി മുർമുവിന് നൽകിയ ശുചിമുറിയിൽ വെള്ളമില്ല, വീഥിയിലാകെ മാലിന്യം, സ്വീകരിക്കാൻ മുഖ്യമന്ത്രി വന്നില്ല'; വിശദീകരണം തേടി കേന്ദ്രം
ഫ്രിഡ്ജിൽ സൂക്ഷിച്ച സാമ്പാർ മൂന്നാം ദിവസവും വിളമ്പി, ഭർത്താവിന് ഇഷ്ടപ്പെട്ടില്ല, തർക്കത്തിന് പിന്നാലെ 25കാരി ജീവനൊടുക്കി