
ഭോപ്പാൽ: ശക്തമായ മൻഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ രണ്ട് പാലങ്ങൾ ഒലിച്ചുപോയി. നിറഞ്ഞൊഴുകിയ ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെയുണ്ടായ കുത്തൊഴുക്കിലാണ് സംഭവം. പാലം തകർന്നുവീഴുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മണിഘേദ ഡാമം തുറന്നുവിട്ടതോടയാണ് പാലം തകർന്നത്.
മണിഘേദ ഡാമിന്റെ 10 ഷട്ടറുകൾ തുറന്നതെന്നും സമീപത്തെ പ്രദേശങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഗ്വാളിയോറുമായി ബന്ധിക്കുന്ന പാലങ്ങളാണ് തകർന്നുവീണത്. 2009 ൽ നിർമ്മിച്ച പാലം സമീപത്തെ ദുർഗാക്ഷേത്രത്തിനാൽ പ്രസിദ്ധമാണ്.
മധ്യപ്രദേശിലെ ശക്തമായ മഴ ഏറ്റവും മോശമായി ബാധിച്ച സ്ഥലങ്ങളിലൊന്നാണ് ഗ്വാളിയോർ - ചമ്പൽ മേഖല. വ്യോമസേനയുടെ നിരവധി സംഘങ്ങൾ ഇവിടെ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. മഴ നാശം വിതച്ച സംസ്ഥാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam