ബംഗ്ലാദേശ് അതിർത്തിയിൽ വെടിയേറ്റ് ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ട നിലയിൽ, ദുരൂഹത, കേസെടുത്ത് പൊലീസ്

Published : Sep 10, 2024, 05:35 PM IST
ബംഗ്ലാദേശ് അതിർത്തിയിൽ വെടിയേറ്റ് ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ട നിലയിൽ, ദുരൂഹത, കേസെടുത്ത് പൊലീസ്

Synopsis

അരുൺ ധുലീപ് തന്റെ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.

ദില്ലി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് ജവാന് ജീവൻ നഷ്ടമായി. 39കാരനായ ജവാൻ ബി അരുൺ ധുലീപിനാണ് വെടിയേറ്റതിന് പിന്നാലെ ജീവൻ നഷ്ടമായത്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. വെടിയേറ്റതിന് പിന്നാലെ അരുൺ ധുലീപിനെ അഗർത്തയിലെ ഗോവിന്ദ് ബല്ലഭ് പന്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. എന്നാൽ എങ്ങനെയാണ് ജവാന് വെടിയേറ്റതെന്ന കാര്യത്തിൽ വ്യക്തതിയില്ല. ഇക്കാര്യത്തിൽ ബിഎസ്എഫ് ഔദ്യോഗിക പ്രതികരണം നൽകിട്ടിയില്ല. 

മഹാരാഷ്ട്രയിലെ ജൽഗാവോൺ സ്വദേശിയായിരുന്നു വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാൻ അരുൺ ധുലീപ്. അടുത്തിടെ അദ്ദേഹത്തിന് 105 ബാറ്റാലിയനൊപ്പം ചേരാൻ നിർദ്ദേശം ലഭിച്ചിരുന്നു. തുടർന്ന് കംലാപൂർ സബ് ഡിവിഷനിലെ അംടാലി ബോർഡർ ഔട്ട്പോസ്റ്റിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ അരുൺ ധുലീപിന് വെടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കാൺപൂർ സബ് ഡിവിഷണൽ ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയും പിന്നീട് ജിബിപി ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. 

അതേസമയം, ജവാൻ സ്വയം വെടിയുതിർത്തതാണോ എന്ന കാര്യത്തിൽ സംശയം ഉയരുന്നുണ്ട്. അരുൺ ധുലീപ് തന്റെ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു എന്ന സൂചനകളാണ് പ്രാഥമിക പരിശോധനയിൽ നിന്ന് പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ത്രിപുര പോലീസാണ് അന്വേഷണം നടത്തുന്നത്. അരുൺ ധുലീപ് ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണെങ്കിലും മറ്റ് സാഹചര്യങ്ങൾ പൊലീസ് തള്ളിക്കളയുന്നില്ല. അരുൺ ധുലീപിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ ബിഎസ്എഫ് അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകി.

ALSO READ: വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്; ഇന്‍റർപോൾ ഇറങ്ങി, അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ഇന്ത്യയിലെത്തിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിറന്ന് വീണ് മണിക്കൂറുകൾ മാത്രം, ഇൻക്യുബേറ്ററിൽ നവജാത ശിശു വെന്തുമരിച്ചു, മുഖത്തും നെഞ്ചിലും വയറിലും ഗുരുതര പൊള്ളൽ
'എന്നോട് കളിക്കാൻ നിൽക്കല്ലേ'; ജാതി പറഞ്ഞ് ബാങ്ക് ജീവനക്കാരി, ഉപഭോക്താവിനോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത്