മുർഷിദാബാദിൽ ബബ്റി മസ്ജിദ് നിർമിക്കുമെന്ന് തൃണമൂൽ എംഎൽഎ, വിവാദം

Published : Dec 11, 2024, 08:07 AM ISTUpdated : Dec 11, 2024, 08:12 AM IST
മുർഷിദാബാദിൽ ബബ്റി മസ്ജിദ് നിർമിക്കുമെന്ന് തൃണമൂൽ എംഎൽഎ, വിവാദം

Synopsis

എംഎൽഎയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷമായ ബിജെപി രം​ഗത്തെത്തി. നേരത്തെയും വിവാദ പ്രസ്താവന നടത്തി മാധ്യമശ്രദ്ധ നേടിയ നേതാവാണ് ഹുമയൂൺ കബീർ.

കൊൽക്കത്ത: മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിന്റെ പ്രസ്താവന വീണ്ടും വിവാദത്തിൽ.  ബാബ്റി മസ്ജിദ് തകർത്തതിന്റെ വാർഷികത്തിലായിരുന്നു എംഎൽഎയുടെ പ്രസം​ഗം. കുറച്ച് ദിവസം മുമ്പ് ഞാൻ ഒരു ജൽസ-മെഹ്ഫില്ലിന്റെ ഭാ​ഗമായി. ബെൽദംഗയിലെ ഒരു മദ്രസയിലായിരുന്നു പരിപാടി. എന്നെ ക്ഷണിച്ചതിനെ തുടർന്ന് ഞാൻ പങ്കെടുത്തു. അവരുടെ വികാരങ്ങൾക്ക് പ്രാധാന്യം നൽകി.

ബെൽഡംഗയിൽ ബാബരി മസ്ജിദ് സ്ഥാപിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അടുത്ത വർഷം ഡിസംബർ 6 ന് ഞങ്ങൾ ബാബറി മസ്ജിദ് മാതൃകയിൽ പള്ളി ഉണ്ടാക്കും. എല്ലാവരുടെയും സംഭാവനകൾ ഉപയോഗിച്ച് ഞങ്ങൾ പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ബെൽദംഗയിൽ പുതിയ ബാബറി മസ്ജിദ് നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More.... ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം, ബെംഗളൂരുവിൽ ടെക്കി ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

എംഎൽഎയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷമായ ബിജെപി രം​ഗത്തെത്തി. നേരത്തെയും വിവാദ പ്രസ്താവന നടത്തി മാധ്യമശ്രദ്ധ നേടിയ നേതാവാണ് ഹുമയൂൺ കബീർ. തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. വീണ്ടും പാർട്ടി അം​ഗത്വം നൽകി മുർഷിദാബാദിലെ ഭരത്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിക്കുകയും ചെയ്തു.   

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹം കഴിഞ്ഞ് 2 മാസം മാത്രം, ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി, ഭോജ്ശാല ക്ഷേത്രം-കമൽ മൗല പള്ളി തര്‍ക്കത്തില്‍ വിധി