ഇന്ത്യൻ ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യ മേഖലയ്ക്കായി വാതിൽ തുറക്കുന്നു; മേൽനോട്ടത്തിനായി ഇൻ-സ്പേസ്

Published : Jun 24, 2020, 04:52 PM IST
ഇന്ത്യൻ ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യ മേഖലയ്ക്കായി വാതിൽ തുറക്കുന്നു; മേൽനോട്ടത്തിനായി ഇൻ-സ്പേസ്

Synopsis

ഇൻ- സ്പേസ് ( ഇന്ത്യൻ നാഷണൽ സ്പേസ്, പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്‍റർ , Indian National Space, Promotion & Authorisation Centre  ) ​എന്നാണ് പുതിയ ഉന്നതാധികാര സ്ഥാപനത്തിന്‍റെ പേര്. 

ദില്ലി: ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്വത്തിന് കേന്ദ്രമന്ത്രിസഭാ അനുമതി. സ്വകാര്യ പങ്കാളിത്തം നിയന്ത്രിക്കാൻ പുതിയ സ്ഥാപനം ഉണ്ടാക്കും. ഐഎസ്ആർഓയുടെ ഭാവി ദൗത്യങ്ങളിലും സ്വകാര്യ പങ്കാളിത്തം ആലോചിക്കുമെന്നും കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് ശാസ്ത്ര സാങ്കേതികമന്ത്രി ജിതേന്ദർ സിംഗ് പറഞ്ഞു. 

ഇൻ- സ്പേസ് ( ഇന്ത്യൻ നാഷണൽ സ്പേസ്, പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്‍റർ , Indian National Space, Promotion & Authorisation Centre  ) ​എന്നാണ് പുതിയ ഉന്നതാധികാര സ്ഥാപനത്തിന്‍റെ പേര്. ബഹിരാകാശ വ്യവസായ രംഗത്തേക്ക് കടന്ന് വരുന്ന സ്വകാര്യ, സർക്കാർ ഇതര സ്ഥാപനങ്ങൾക്കായി അടിസ്ഥാന സൗകര്യങ്ങളും ഇസ്രൊയുടെയടക്കം സംവിധാനങ്ങൾ ലഭ്യമാക്കുന്നതും ഇൻ- സ്പേസ് വഴിയായിരിക്കും. 

ഇൻ- സ്പേസിന്റെ ഘടനയെക്കുറിച്ചും, പ്രവർത്തന രീതിയെക്കുറിച്ചുമുള്ള മറ്റ് വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്ന് ജിതേന്ദർ സിംഗ് അറിയിച്ചു. രാജ്യത്തിന്‍റെ ബഹിരാകാശ ഗവേഷണ രംഗത്തെ ചരിത്രത്തിലെ സുപ്രധാന മാറ്റത്തിനാണ് തുടക്കമാകുന്നത്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ സാമ്പത്തിക പരിഷ്കരണ നടപടികളിൽ വല്യ പ്രാധാന്യത്തോടെ നൽകപ്പെട്ടിരുന്നതാണ് ബഹിരാകാശ രംഗത്തെ സ്വകാര്യവത്കരണം.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല