രാജസ്ഥാനിലെ സ്ഥാനാർഥി നിര്‍ണയം, പിടിമുറുക്കി ഗലോട്ടും സച്ചിനും, പ്രതിഷേധങ്ങളിൽ കരുതലോടെ കോണ്‍ഗ്രസ് നേതൃത്വം

Published : Oct 18, 2023, 03:57 PM ISTUpdated : Oct 18, 2023, 03:59 PM IST
രാജസ്ഥാനിലെ സ്ഥാനാർഥി നിര്‍ണയം, പിടിമുറുക്കി ഗലോട്ടും സച്ചിനും, പ്രതിഷേധങ്ങളിൽ കരുതലോടെ കോണ്‍ഗ്രസ് നേതൃത്വം

Synopsis

ജയസാധ്യത കൂടുതലുള്ള സീറ്റില്‍ സച്ചിന്‍ അവകാശ വാദമുന്നയിക്കുമ്പോള്‍, ജനരോഷം ഉയര്‍ന്ന അടുപ്പക്കാരായ എംഎല്‍എമാരെ മാറ്റുന്നതില്‍ ഗലോട്ട് നീരസം അറിയിച്ചു

ദില്ലി: രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ  സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ ഒരു പോലെ പിടി മുറുക്കി മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും. ജയസാധ്യത കൂടുതലുള്ള സീറ്റില്‍ സച്ചിന്‍ അവകാശ വാദമുന്നയിക്കുമ്പോള്‍, ജനരോഷം ഉയര്‍ന്ന അടുപ്പക്കാരായ എംഎല്‍എമാരെ മാറ്റുന്നതില്‍ ഗലോട്ട് നീരസം അറിയിച്ചു. സച്ചിന്‍ പൈലറ്റിന് ഐക്യദാര്‍ഡ്യവുമായി എഐസിസി ഓഫീസിന് മൂന്നില്‍  പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വടം വലി  അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും തുടങ്ങിയതോടെ നേതൃത്വമാണ് വെട്ടിലായിരിക്കുന്നത്. ഇരുവരെയും അനുനയിപ്പിച്ച് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുകയെന്ന വെല്ലുവിളിയാണ് നേതൃത്വത്തിന് മുന്നിലുള്ളത്. രണ്ട് ദിവസത്തോളം നീണ്ട സ്ക്രീനിംഗ് കമ്മിറ്റിയിലും പട്ടികയില്‍ അന്തിമ ചിത്രമാകാത്തതോടെ സോണിയ ഗാന്ധി കൂടി പങ്കെടുത്ത സിഇസി യോഗത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടിരിക്കുകയാണ്. സിറ്റിങ് എംഎല്‍എമാരില്‍ 30 ശതമാനത്തോളം പേരെ  മാറ്റണമെന്ന നിര്‍ദ്ദേശം പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍, ഇവരില്‍ ഭൂരിപക്ഷവും സ്വന്തം പക്ഷത്തായതിനാല്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് നിര്‍ദ്ദേശം ദഹിച്ചിട്ടില്ല. കഴിഞ്ഞ തവണ അശോക് ഗലോട്ട് കൈയില്‍ വെച്ച ജയസാധ്യത കൂടുതലുള്ള സീറ്റുകളില്‍ സച്ചിന്‍ കണ്ണ് വച്ചിട്ടുണ്ട്. തെരഞ്ഞടുപ്പ് നയിക്കാന്‍ ഗലോട്ടെന്ന പ്രചാരണത്തിലും ഹൈക്കമാന്‍ഡിനെ സച്ചിന്‍ അതൃപ്തി അറിയിച്ചു കഴിഞ്ഞു. സച്ചിന് പി്ന്തുണയുമായി രാജസ്ഥാനില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എഐസിസിക്ക് മുന്നില്‍ മുദ്രാവാക്യങ്ങളുമായി തടിച്ച് കൂടുകയായിരുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശില്‍ കമല്‍നാഥും, ദിഗ് വിജയ് സിംഗും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്ത് വന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. സീറ്റ് കിട്ടാത്ത നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വയ്ക്കുന്നതും തിരിച്ചടിയായേക്കും. അതുകൊണ്ട് തന്നെ രാജസ്ഥാനില്‍ ഏറെ കരുതലോടെയാകും നീക്കം. നേതാക്കളുടെ വടംവലി മൂലം ബിജെപിയിലെ തമ്മിലടി മുതലാക്കാന്‍ കഴിയുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. 
'രാജസ്ഥാനിൽ ബിജെപി നേതാക്കള്‍ തമ്മില്‍ വാക്‌പോര്, ചെരിപ്പിനടി'; വീഡിയോയും വസ്‌തുതയും- Fact Check

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി