ഹോട്ടൽ മുറിയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ മരണം കൊലപാതകം; ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട ലിവ്-ഇൻ പങ്കാളികൾ കൊലയാളികളെന്ന് കൊൽക്കത്ത പൊലീസ്

Published : Nov 26, 2025, 04:12 PM IST
 Chartered accountant found dead in Kolkata

Synopsis

കൊൽക്കത്തയിലെ ഹോട്ടൽ മുറിയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട ലിവ് ഇൻ പങ്കാളികൾ അറസ്റ്റിൽ. 20000 രൂപ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ സ്വകാര്യ ഹോട്ടലിൽ മുറിക്കകത്ത് ചാർട്ടേഡ് അക്കൗണ്ടൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കൊല്ലപ്പെട്ട സിഎ ആദർശ് ലൊസാൽക ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട ലിവ് ഇൻ പങ്കാളികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പപറയുന്നു. ആദർശ് 20000 രൂപ നൽകാൻ വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 33 കാരനായ ആദർശിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ കോമൾ സാഹയും ധ്രുബ മിത്രയുമാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡേറ്റിങ് ആപ്പ് വഴിയാണ് ഇവർ പരിചയപ്പെട്ടത്. 2000 രൂപ പ്രതിഫലം പറഞ്ഞുറപ്പിച്ചാണ് ലിവ് ഇൻ പങ്കാളികൾ ആദർശിനെ കാണാൻ ഹോട്ടലിലെത്തിയത്. പ്രതികളുടെ മൊഴി പ്രകാരം ആദർശാണ് ഹോട്ടലിൽ രണ്ട് മുറി ബുക്ക് ചെയ്തത്. ഒന്ന് പ്രതികളുടെ പേരിലും ഒന്ന് ആദർശിൻ്റെ പേരിലുമായിരുന്നു. മുറിയിലെത്തിയ ശേഷം ആദർശ് ഓൺലൈനായി ബിയർ ഓർഡർ ചെയ്തു. ഇത് ഹോട്ടൽ ജീവനക്കാരൻ മുറിയിലെത്തിച്ചു. മുറിയിൽ നിന്ന് പിന്നീട് പുറത്തുപോയ ആദർശ് ചിപ്സും മറ്റും വാങ്ങി തിരികെ വരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.

പിന്നീട് ഹോട്ടലിലെ കോറിഡോറിൽ പ്രതികൾ ദീർഘനേരം സംസാരിച്ചുനിൽക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കോമൾ പിന്നീട് ആദർശിൻ്റെ മുറിയിലേക്ക് പോയി. ആദർശ് നന്നായി മദ്യപിച്ചിരുന്നു. ഇതിന് ശേഷം ഇയാൾ മയങ്ങി. ഈ സമയത്ത് കോമൾ ധ്രുബയെ മുറിയിലേക്ക് വിളിപ്പിച്ചു. ഇരുവരും മുറിയിൽ പണം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ആകെ ആദർശിൻ്റെ പഴ്സിലുണ്ടായിരുന്ന പണമാണ് ഇവർക്ക് കിട്ടിയത്. ആദർശ് ഉണർന്നപ്പോൾ ഇരുവരും ചേർന്ന് ഇയാളോട് 20000 രൂപ ഓൺലൈനായി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാനോ തൻ്റെ യുപിഐ പിൻ പറയാനോ ആദർശ് തയ്യാറായില്ല.

ഇതോടെ തർക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങി. ആദർശിൻ്റെ കാൽ മുറിയിലുണ്ടായിരുന്ന ടവൽ ഉപയോഗിച്ച് കെട്ടിയ ശേഷം കിടക്കവിരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പിന്നീട് പ്രതികൾ ഹോട്ടലിലെ കോറിഡോറിലൂടെ ഓടിപ്പോകുന്നത് ദൃശ്യങ്ങളിലുണ്ട്. നേരെ തങ്ങളുടെ മുറിയിൽ പോയ പ്രതികൾ, ബാഗുമെടുത്ത് ഹോട്ടൽ വിട്ട് പോവുകയായിരുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'