എസ്എഫ്ഐക്കും എഐഎസ്എഫിനും പേരെടുത്ത് പറഞ്ഞ് സിജെപിയുടെ നന്ദി; സമരപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചുവെന്ന് കുറിപ്പ്

Published : Jul 26, 2026, 10:09 AM IST
sfi

Synopsis

ഡൽഹിയിലെ സമര വിജയത്തിന് പിന്നാലെ പിന്തുണച്ച വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐക്കും എഐഎസ്എഫിനും കോക്രോച്ച് ജനത പാർട്ടി (സിജെപി) നന്ദി അറിയിച്ചു. വാഗ്ദാനങ്ങൾ നടപ്പാക്കാൻ ഒപ്പമുണ്ടാകുമെന്ന് അഭിജീത് ദീപ്കെ വ്യക്തമാക്കിയപ്പോൾ, പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ദില്ലി പൊലീസ്.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സമരപോരാട്ടങ്ങൾ വിജയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് കോക്രോച്ച് ജനത പാര്‍ട്ടി. പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശത്തിനും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്ഐക്കും എഐഎസ്എഫിനും പേരെടുത്ത് പരാമർശിച്ച് സിജെപി നന്ദി പറഞ്ഞു. പിന്തുണ നൽകിയ മറ്റ് വിദ്യാർത്ഥി സംഘടനകൾക്കും നന്ദിയെന്ന് സിജെപിയുടെ ഔദ്യോഗിക വക്താവ് അശുതോഷ് റങ്ക എക്സിൽ കുറിച്ചു. ഈ സംഘടനകൾ സമരപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

അതേസമയം, മരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് ദീപ്കെ പറഞ്ഞു. സിജെപി മുന്നോട്ട് വച്ച വാഗ്ദാനങ്ങൾ പൂർണ്ണ തോതിൽ നടപ്പാക്കാൻ ഒപ്പമുണ്ടാകുമെന്നും ദീപ്കെ വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൈഫോയ്ഡ് ബാധിതനായ അഭിജിത്, ആശുപത്രിക്കിടക്കയില്‍ നിന്നാണ് കഴിഞ്ഞ ദിനം സമരവേദിയില്‍ എത്തിയത്. അതേസമയം, സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാരിന്‍റെ തീരുമാനം കാക്കുകയാണ് ദില്ലി പൊലീസ്.

പ്രോസിക്യൂഷൻ വിടുതൽ നടപടികളിൽ അന്തിമ തീരുമാനം സർക്കാരിൻ്റെ തീരുമാനമുണ്ടായാൽ തുടർ അന്വേഷണം നിർത്തിവെക്കും. സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള യുവതി സാക്ഷിയുടെ നിലയിൽ പുരോഗതിയെന്ന് ആ ർ എംഎൽ ആശുപത്രി അധികൃതർ അറിയിച്ചു. ബീഹാറിലെ നീറ്റ് പ്രതിഷേധത്തിൽ സിവാനിലെ വെടിവെപ്പിൽ പരിക്കേറ്റത് മൂന്നുപേർക്കാണെന്നും സംസ്ഥാനത്ത് ജാഗ്രത തുടരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇന്റർനെറ്റ് നിയന്ത്രണം ഇന്ന് കൂടി ഉണ്ടാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മഴയിൽ മുങ്ങി അസം; മരണസംഖ്യ 62 ആയി, 810 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി
പാറ്റകളുടെ വിജയത്തിൽ പ്രചോദിതതരായി പ്രതിപക്ഷം; അടുത്തത് ഇ-20 പെട്രോൾ, അയോധ്യ; പ്രതിഷേധം കടുപ്പിക്കാൻ നീക്കം, ചോദ്യ പേപ്പർ ചോർച്ച ബില്ലിൽ സഹകരിക്കും