അമ്മയോട് മാപ്പു പറഞ്ഞ് എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ; സ്കൂളിനെ പഴിച്ച് വീട്ടുകാര്‍

By Web TeamFirst Published Sep 26, 2019, 8:31 PM IST
Highlights

പ്രൈവറ്റ് ബാങ്കിലെ മാനേജരായ അമ്മ പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് മകളെ ശാസിച്ചിരുന്നു. എന്നാല്‍ സ്കൂളില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ആത്മഹത്യയെന്നാണ് വീട്ടുകാരുടെ ആരോപണം. 

ലക്നൗ: പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് അമ്മ ശാസിച്ചതിന് ആത്മഹത്യ ചെയ്ത് എട്ടാംക്ലാസുകാരി. വീടുള്‍പ്പെടുന്ന അഞ്ച് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് എട്ടാം ക്ലാസുകാരി വ്യാഴാഴ്ച രാവിലെ ആത്മഹത്യ ചെയ്തത്. ലക്നൗവിലാണ് സംഭവം. അമ്മയോട് മാപ്പു ചോദിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

'അമ്മ, ഞാന്‍ ചെയ്ത കാര്യത്തിന് എന്നോട് ക്ഷമിക്കണം. എന്നെക്കുറിച്ച് എനിക്ക് തന്നെ നാണക്കേട് തോന്നുന്നു, എനിക്ക് മാപ്പ് നല്‍കണം' എന്ന് മാത്രമാണ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിട്ടുള്ളത്. പ്രൈവറ്റ് ബാങ്കിലെ മാനേജരായ അമ്മ പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് മകളെ ശാസിച്ചിരുന്നു. എന്നാല്‍ സ്കൂളില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ആത്മഹത്യയെന്നാണ് വീട്ടുകാരുടെ ആരോപണം.

എന്നാല്‍ സ്കൂള്‍ അധികൃതര്‍ ഈ ആരോപണം നിഷേധിച്ചു. കുട്ടിക്ക് സ്കൂളില്‍ നിന്ന് ഒരുവിധ സമ്മര്‍ദ്ദമുണ്ടായിട്ടില്ല. കുട്ടി ഒരു സാധാരണ വിദ്യാര്‍ത്ഥിയായിരുന്നെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. പരീക്ഷകള്‍ സ്കൂളില്‍ നടത്തുന്നത് എട്ടാം ക്ലാസിന് ശേഷമാണെന്നും സ്കൂള്‍ അധികൃതര്‍ വിശദമാക്കുന്നു. 

click me!