'അംബാനിയെയും അദാനിയെയും നിരന്തരം അധിക്ഷേപിക്കുന്നു'; കോൺ​ഗ്രസിനെതിരെ ഹർദിക് പട്ടേൽ

Published : May 20, 2022, 09:34 AM ISTUpdated : May 20, 2022, 09:37 AM IST
'അംബാനിയെയും അദാനിയെയും നിരന്തരം അധിക്ഷേപിക്കുന്നു'; കോൺ​ഗ്രസിനെതിരെ  ഹർദിക് പട്ടേൽ

Synopsis

കോൺഗ്രസിൽ ചേർന്നതിലൂ‌ടെ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മൂന്ന് വർഷം പാഴാക്കി. താൻ പാർട്ടിയിൽ ഇല്ലായിരുന്നുവെങ്കിൽ ഗുജറാത്തിനായി കൂടുതൽ നന്നായി പ്രവർത്തിക്കാമായിരുന്നുവെന്നും ഹർദിക് പട്ടേൽ പറഞ്ഞു.

ദില്ലി: രാജ്യത്തെ മുൻനിര വ്യവസായികളായ മുകേഷ് അംബാനിയെയും (Mukesh Ambani) ഗൗതം അദാനിയെയും (Goutam Adani) കോൺഗ്രസ് നിരന്തരം അധിക്ഷേപിക്കുകയാണെന്ന് പാർട്ടി വിട്ട ഹാർദിക് പട്ടേൽ ആരോപിച്ചു (Hardik Patel). അംബാനിയും അദാനിയും കഠിനാധ്വാനത്തിലൂടെയാണ് മുന്നേറിയതെന്നും പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ നിന്നായതുകൊണ്ടുമാത്രം അവരെ ലക്ഷ്യമിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ബിസിനസുകാരൻ ഉയരുന്നത് സ്വന്തം അധ്വാനം കൊണ്ടാണ്. നിങ്ങൾക്ക് അദാനിയെയോ അംബാനിയെയോ എപ്പോഴും അധിക്ഷേപിക്കാൻ കഴിയില്ല. പ്രധാനമന്ത്രി ഗുജറാത്തിൽ നിന്നുള്ളയാളാണെങ്കിൽ, അംബാനിയോടും അദാനിയോടും എന്തിനാണ് നിങ്ങളുടെ ദേഷ്യം? ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള വഴി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. കോൺഗ്രസിൽ ചേർന്നതിലൂ‌ടെ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മൂന്ന് വർഷം പാഴാക്കി. താൻ പാർട്ടിയിൽ ഇല്ലായിരുന്നുവെങ്കിൽ ഗുജറാത്തിനായി കൂടുതൽ നന്നായി പ്രവർത്തിക്കാമായിരുന്നുവെന്നും ഹർദിക് പട്ടേൽ പറഞ്ഞു.  

കോൺ​ഗ്രസിലായിരുന്നപ്പോൾ എനിക്ക് ഒരിക്കലും പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടില്ല. കോൺഗ്രസ് എന്നെ ഒരു ചുമതലയും എൽപ്പിച്ചില്ലെന്നും പട്ടേൽ കൂട്ടിച്ചേർത്തു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് ഹർദിക് പട്ടേൽ പാർട്ടി വിട്ടത്. ​ഗുജറാത്തിലെ കോൺ​ഗ്രസ് നേതാക്കൾക്ക് ദില്ലിയിലെ നേതാക്കൾക്ക് ചിക്കൻ സാൻഡ്വിച്ച് നൽകുന്നതിൽ മാത്രമാണ് ശ്രദ്ധയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ഹർദിക് പട്ടേൽ അവസരവാദിയാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. പൊലീസ് കേസുകൾ പിൻവലിക്കാൻ ആറ് വർഷമായി പട്ടേലിന് ബിജെപിയുമായി ബന്ധമുണ്ടെന്നും കോൺ​ഗ്രസ് ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്