
അഗർത്തല: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിലെത്തി മർദ്ദിച്ച ത്രിപുര കോൺഗ്രസ് പ്രസിഡന്റിന്റെ നടപടി വിവാദത്തിൽ. സംസ്ഥാന പ്രസിഡന്റ് പ്രദ്യോത് കിഷോര്‍ ദേബാണ് ക്വവായ് പൊലീസ് സ്റ്റേഷനിലെത്തി കസ്റ്റഡിയിലുളള യുവാവിന്റെ മുഖത്തടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ ത്രിപുരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രഗ്യാ ദേബ് ബര്‍മന്റെ വാഹനവ്യൂഹത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു യുവാവിനെ പെലീസ് കസ്റ്റഡിയിലെടുത്തത്. സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ പ്രഗ്യാ ദേബ് ബര്‍മന്റെ സഹോദരന്‍ കൂടിയായ പ്രദ്യോത് യുവാവിന്റെ മുഖത്തടിക്കുകയും ആക്രോശിക്കുകയുമായിരുന്നു. ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി)യുടെ പ്രവർത്തകനെയാണ് കോണ്‍ഗ്രസ് നേതാവ് മർദ്ദിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പിസിസി അധ്യക്ഷനായി പ്രദ്യോത് കിഷോർ ദേബിനെ നിയമിച്ചിരുന്നു. ത്രിപുരയിലെ അവസാന രാജാവ് മഹാരാജ ബീർ ബിക്രം കിഷോർ പ്രദ്യോതിന്‍റെ കൊച്ചുമകൻ കൂടിയാണ് ഈ യുവനേതാവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam