പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ, സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശവുമായി കോൺഗ്രസ്

Published : Aug 18, 2026, 10:34 AM IST
Sonia Gandhi

Synopsis

എഐസിസി തന്നെ ഏര്‍പ്പാടാക്കിയ ഗായകസംഘമാണ് വന്ദേമാതരം മുഴുവനായും പാടിയത്. രണ്ട് ഖണ്ഡങ്ങൾ മാത്രമാണ് സ്വാതന്ത്ര്യദിനത്തിൽ എല്ലാ വർഷവും എഐസിസി ആസ്ഥാനത്ത് പാടാറുള്ളത്. എന്നാല്‍, ഇത്തവണ രണ്ട് ഖണ്ഡങ്ങൾ കഴിഞ്ഞിട്ടും നിർത്താത്ത സാഹചര്യമാണുണ്ടായത്.

ദില്ലി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന ഘടകങ്ങളോട് നിർദ്ദേശം ആവർത്തിച്ച് കോൺഗ്രസ്. പാർട്ടി പരിപാടികളിൽ ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂവെന്ന് ഹൈക്കമാൻഡ് കർശ്ശന നിർദ്ദേശം നൽകി. സ്വാതന്ത്ര്യ ദിനത്തിലുണ്ടായ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. കോൺഗ്രസിന്റെ നിലപാടിനു വിരുദ്ധമായി സ്വാതന്ത്ര്യദിനാഘോഷ സമയത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദമായിരുന്നു. മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ളവർ വിലക്കിയിട്ടും വന്ദേമാതര ആലാപനം തുടരുകയായിരുന്നു. സോണിയയും ഖർഗെയും അനിഷ്ടം പ്രകടിപ്പിക്കുന്നതും ആലാപനം വിലക്കുന്നതും എന്നാൽ ആലാപനം തുടരുന്നതും വീഡിയോയിൽ കാണാം.

എഐസിസി തന്നെ ഏര്‍പ്പാടാക്കിയ ഗായകസംഘമാണ് വന്ദേമാതരം മുഴുവനായും പാടിയത്. രണ്ട് ഖണ്ഡങ്ങൾ മാത്രമാണ് സ്വാതന്ത്ര്യദിനത്തിൽ എല്ലാ വർഷവും എഐസിസി ആസ്ഥാനത്ത് പാടാറുള്ളത്. എന്നാല്‍, ഇത്തവണ രണ്ട് ഖണ്ഡങ്ങൾ കഴിഞ്ഞിട്ടും നിർത്താത്ത സാഹചര്യമാണുണ്ടായത്. അതേസമയം വിവാദത്തിൽ സേവാദളിനെതിരെ നടപടിയുണ്ടാകില്ല. സേവാദൾ അധ്യക്ഷൻ പി.വി ശ്രീനിവാസൻ, മുൻഅധ്യക്ഷൻ ലാൽജി ദേശായി എന്നിവർക്കായിരുന്നു പരിപാടിയുടെ നടത്തിപ്പ് ചുമതല. വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകിയിട്ടുണ്ട്.

ബി.വിശ്രീനിവാസ് അധ്യക്ഷനായി ചുമതലയേറ്റിട്ട് രണ്ട് മാസം മാത്രമേ ആയിട്ടൊള്ളൂവെന്നും ആലാപന പ്രോട്ടോക്കോൾ അറിയില്ലായിരുന്നുവെന്നുമാണ് വിശദീകരണം. സ്വാതന്ത്ര്യ ദിന ചടങ്ങായതിനാൽ മുഴുവൻ ആലപിക്കേണ്ടി വരില്ലേയെന്ന ആശയക്കുഴപ്പവും ഉണ്ടായിരുന്നുവെന്നും നേതാക്കൾ പറയുന്നു. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും തെലങ്കാനയിലും കര്‍ണാടകയിലും വന്ദേമാതരം പൂർണമായി ആലപിച്ചു. കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേമാതാരം പൂര്‍ണമായി ആലപിച്ചിരുന്നു. ഇതോടെയാണ് പാർട്ടി പരിപാടികളിൽ ആദ്യ രണ്ട് ചരണങ്ങളേ ആലപിക്കാവൂവെന്ന് കോൺഗ്രസ് കർശ്ശന നിർദ്ദേശം നൽകിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാല് വയസുകാരനും അച്ഛനും വീട്ടിൽ മരിച്ച നിലയിൽ, ഭാര്യയെ കാണാനില്ല, അന്വേഷണം
'കലൈഞ്ചർ' ഇല്ലാതെ കരുണാനിധി എന്ന് മാത്രം പരാമർശിച്ചു; വൻ ബഹളവുമായി ഡിഎംകെ; മന്ത്രിക്ക് വേണ്ടി മാപ്പ് ചോദിച്ച് മുഖ്യമന്ത്രി വിജയ്