ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം: കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും കോടതിയുടെ സമൻസ്

Published : Jun 28, 2026, 01:37 PM IST
priyank kharge mohammed nalapad rss case

Synopsis

രാഷ്ട്രീയ സ്വയംസേവക് സംഘ(ആർഎസ്എസ്)ത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എ. തേജസ് എന്നയാളാണ് കോടതിയെ സമീപിച്ചിരുന്നത്. കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരായ പ്രിയങ്ക് ഖാർഗെ, ദിനേശ് ഗുണ്ടുറാവു എന്നിവരേയും കോൺഗ്രസ്എ നേതാവായ മുഹമ്മദ് നാലപ്പാടിനെയുമാണ് പരാതിയിൽ പ്രതിചേർത്തിരുന്നത്.

ബെംഗളൂരു: ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കർണാടകയിലെ മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും കോടതിയുടെ സമൻസ്. ബെംഗളൂരു സിറ്റി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്-42 ആണ് ഇരുവർക്കുമെതിരേ സമൻസ് പുറപ്പെടുവിച്ചത്. പരാതിയിൽ ഇരുവർക്കുമെതിരേ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച കോടതി, ജൂലായ് 21-ന് ഇരുവരും കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.

രാഷ്ട്രീയ സ്വയംസേവക് സംഘ(ആർഎസ്എസ്)ത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എ. തേജസ് എന്നയാളാണ് കോടതിയെ സമീപിച്ചിരുന്നത്. കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരായ പ്രിയങ്ക് ഖാർഗെ, ദിനേശ് ഗുണ്ടുറാവു എന്നിവരേയും കോൺഗ്രസ് നേതാവായ മുഹമ്മദ് നാലപ്പാടിനെയുമാണ് പരാതിയിൽ പ്രതിചേർത്തിരുന്നത്. എന്നാൽ, രണ്ടാംപ്രതിയായ മന്ത്രി ദിനേശ് ഗുണ്ടുറാവുവിനെ കോടതി നടപടികളിൽനിന്ന് ഒഴിവാക്കി. തുടർന്നാണ് പ്രിയങ്ക് ഖാർഗെയെ ഒന്നാംപ്രതിയാക്കിയും മുഹമ്മദ് നാലപ്പാടിനെ മൂന്നാംപ്രതിയാക്കിയും ക്രിമിനൽ കേസ് രജിസ്റ്റർചെയ്യാൻ കോടതി നിർദേശിച്ചത്. തുടർന്ന് ഇരുവർക്കുമെതിരേ സമൻസും പുറപ്പെടുവിച്ചു. കേസ് ഇനി ജൂലായ് 21-ന് കോടതി പരിഗണിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വർഷകാല സമ്മേളനത്തിന് സമാപനം; ലോക്സഭയിൽ വന്ദേമാതര ആലാപനം മാത്രം, സ്പീക്കറുടെ ചായസത്ക്കാരം ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം; അക്രമി വാൾ വീശിയത് ഗുരുദ്വാരയിൽ എത്തിയപ്പോൾ