
ചെന്നൈ: തമിഴ്നാട് മുഴുവൻ കൊറോണ സാധ്യത മേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 309 ആയ സാഹചര്യത്തിലാന്ന് നടപടി. അതേസമയം, കൊവിഡ് രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ വിവരം അടിയന്തരമായി സർക്കാരിന് നൽകണമെന്ന് ആശുപത്രികൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
നിസാമുദ്ദീൻ നിന്ന് മടങ്ങി എത്തിയവരുമായി സമ്പർക്കം പുലർത്തിയവർ തമിഴ്നാട്ടിൽ 2500 ന് മുകളിൽ വരുമെന്നാണ് സർക്കാർ കണക്ക്. ജില്ലാ പൊലീസ് മേധവിമാരുടെ നേതൃത്വത്തിൽ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നിസാമുദ്ദീനിൽ നിന്നെത്തിയ 264 പേർക്ക് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈ ഫിനിക്സ്സ് മാളിലെ ഒരു ജീവനക്കാരന് കൂടി കൊവീഡ് സ്ഥിരീകരച്ചതോടെ കൊവീിഡ് സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം നാലായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam