
ദില്ലി: ദില്ലി സിആർപിഎഫ് ക്യാമ്പിലെ ജവാന്മാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധ. മലയാളി ഉൾപ്പടെ 122 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മയൂര്‍ വിഹാര്‍ 31ാം ബറ്റാലിയൻ സിആർപിഎഫ് ക്യാമ്പാണ്
തീവ്രകൊവിഡ് ബാധിതത മേഖലകളിൽ ഒന്നായി മാറുന്നത്. 350 ജവാന്മാരിൽ ഇതുവരെ രോഗികളായത് 122 പേർ. 150 പേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്.
നേരത്തെ ക്യാമ്പിലെ ഒരു ജവാൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ശ്രീനഗറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അസമിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക്ഡൗൺ വന്നതിനാൽ ദില്ലി ക്യാമ്പിൽ തങ്ങുകയായിരുന്നു. ഇദ്ദേഹത്തിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടർന്നതെന്നാണ് കരുതുന്നത്.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു. നിലവിൽ ക്യാമ്പ് പൂർണ്ണമായി അടച്ചിരിക്കുകയാണ്. ഐ.ടി.ബി.പിയിലെ അഞ്ച് സൈനികര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 59 പേര്‍ക്ക് ദില്ലി പൊലീസിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സേനയിലെ എല്ലാവരെയും പരിശോധന നടത്തുമെന്ന് പൊലീസ് കമ്മീഷണര് അറിയിച്ചു. രണ്ട് ഡി.സി.പി മാര്‍ ഉൾപ്പടെ നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരെ നിരീക്ഷണത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam