തമിഴ്‌നാട്ടിൽ ഗവർണർക്കെതിരെ സിപിഐ: സംസ്ഥാനത്ത് ഭൂരിപക്ഷം തെളിയിക്കാൻ ടിവികെ നേതാവ് വിജയ്‌ക്ക് അവസരം നൽകണമെന്ന് ആവശ്യം

Published : May 07, 2026, 12:37 PM IST
tvk vijay

Synopsis

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. തൂക്കുമന്ത്രിസഭ നിലനിൽക്കെ, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയിക്ക് ഗവർണർ അവസരം നൽകണമെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്.

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന് സി.പി.ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ. സിപിഐ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. തമിഴ്‌നാട്ടിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതകൾ നിലനിൽക്കെ, ടി.വി.കെയെ പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർബന്ധം പിടിക്കുന്നത് ഉചിതമല്ലെന്നാണ് വിമർശനം.

സിപിഐയുടെ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്. കോൺഗ്രസ് ടിവികെ സഖ്യത്തിന് നിലവിൽ 113 സീറ്റുകളാണ് ഉള്ളത്. രണ്ട് സീറ്റുകളിൽ വിജയ് വിജയിച്ച സാഹചര്യത്തിൽ അംഗബലം 112 ആണ്. ഇനിയും ആറ് അംഗങ്ങളുടെ കൂടെ പിന്തുണ കേവല ഭൂരിപക്ഷത്തിന് ടിവികെയ്ക്ക് ആവശ്യമുണ്ട്. ഏപ്രിൽ 23-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും തനിച്ച് സർക്കാർ രൂപീകരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം വോട്ടർമാർ നൽകിയിട്ടില്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു. എങ്കിലും 108 സീറ്റുകൾ നേടി വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭരണഘടനാനുസൃതമായി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ടി.വി.കെ നേതാവ് വിജയിക്ക് ഗവർണർ അവസരം നൽകണമെന്നും സിപിഐ ആവശ്യപ്പെടുന്നു. ബി.ജെ.പി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സി.പി.ഐ ഗവർണറുടെ നിലപാടിനെ വിമർശിച്ച് രംഗത്ത് വന്നതെന്നാണ് വിവരം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തമിഴ്നാട്ടിൽ ​ഗവർണർ അയയുന്നു; വിജയ്‍യുടെ സത്യപ്രതിജ്ഞ 2 ദിവസത്തിനകം, ജെൻസി പ്രക്ഷോഭം ഭയന്ന് മറീന ബീച്ചിൽ വൻ പൊലീസ് സന്നാഹം
വെടിയേറ്റത് നെഞ്ചിനും വയറിനും, ഹൃദയം തുളച്ചു ബുള്ളറ്റ്; ചന്ദ്രനാഥിനെ കൊന്നത് പ്രൊഫഷണൽ ഷൂട്ട‍ർമാരോ?