'ആശങ്കാജനകം, പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായി'; സിപിഐ ദേശീയ കൗൺസിൽ വിലയിരുത്തൽ

Published : May 11, 2026, 04:40 PM IST
cpi national council flags vote leakage in kerala left base

Synopsis

കേരളത്തിലെ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായതായി സിപിഐ ദേശീയ കൗൺസിൽ

ദില്ലി: കേരളത്തിലെ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായതായി സിപിഐ ദേശീയ കൗൺസിൽ. വോട്ട് ചോർച്ച ആശങ്കാജനകമാണെന്നാണ് വിലയിരുത്തല്‍. കൂടാതെ തമിഴ്നാട്ടിൽ ജോസഫ് വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ തമിഴ് തായ് വാഴ്ത്ത് അവസാനം ആലപിച്ചതിനെതിരെയും കൗണ്‍സിലിൽ പ്രമേയം പാസാക്കി. ടിവികെ സർക്കാർ പുരോഗമന മത നിരപേക്ഷത നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കുന്ന കേന്ദ്രത്തിനെതിരെ നിലപാട് എടുക്കും എന്ന് പ്രതീക്ഷിക്കുന്നതായും കൗണ്‍സില്‍ വിലയിരുത്തി.

കൂടാതെ ബിജെപി സർക്കാരിന്‍റെ വർഗീയ വിരുദ്ധ നയങ്ങൾക്ക് എതിരെ ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 15 വരെ എല്ലാ സംസ്ഥാനങ്ങളിലും പദയാത്ര നടത്തുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ജി രാജ പറഞ്ഞു. ഇന്ത്യ നക്സൽ മുക്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞതായും അതിന്‍റെ പേരിൽ ദളിതർക്ക് എതിരെയും ഗോത്ര വിഭാഗത്തിനെതിരെയുമുള്ള അക്രമം വർധിച്ചിരിക്കുകയാണ്. ആ കണക്കുകൾ അമിത് ഷാ പാർലമെന്‍റിൽ വെക്കുമോ? എന്നും രാജ ചോദിച്ചു. സിപിഐ നാഷണൽ കൗൺസിൽ യോഗത്തിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തില്ല എന്ന ആരോപണത്തിലും അദ്ദേഹം പ്രതികരണം നടത്തി. മിക്ക നേതാക്കളും പങ്കെടുത്തു എന്നും കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളിൽ നിന്നും പാർട്ടി സെക്രട്ടറിമാർ പങ്കെടുത്തു. മറ്റുള്ളവർക്ക് പ്രാദേശികമായി ഉള്ള തിരക്കുകൾ കാരണമാണ് പങ്കെടുക്കാൻ സാധിക്കാഞ്ഞത്. പ്രതിഷേധം കാരണമല്ല നേതാക്കൾ പങ്കെടുക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡിന് നടുക്ക് 15 അടി താഴ്ചയിൽ വലിയ ഗർത്തം; സോഹ്ന റോഡ് എക്സ്പ്രസ് വേ വീണ്ടും ഇടിഞ്ഞ് താഴ്ന്നു, ഗതാഗത നിയന്ത്രണം
എഐഎഡിഎംകെയിൽ പൊട്ടിത്തെറി പൂർണം, രണ്ടായി പിളരുന്നു; വേലുമണിക്കൊപ്പം 30 എംഎൽഎമാർ, ഇപിഎസിനൊപ്പം 17, ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകും