ഉപ്പ് ചാക്ക് നിറച്ച് നാഷണൽ പെർമിറ്റ് ലോറി, പൈലറ്റ് ആയി മുന്നിൽ ഹ്യൂണ്ടായ ക്രെറ്റ എസ്‍യുവി; പ്ലാൻ പൊളിച്ച് എസ്‍ടിഎഫ് നീക്കം, കഞ്ചാവ് പിടിച്ചു

Published : Oct 15, 2025, 08:45 PM IST
salt sack lorry ganja

Synopsis

യുപി എസ്ടിഎഫും ബിഹാർ പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിൽ അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലായി. ബിഹാറിലെ ഗയയിൽ വെച്ച് 1.71 കോടി രൂപ വിലമതിക്കുന്ന 684 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. 

ലഖ്‌നൗ/ഗയ: അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ അംഗങ്ങളായ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (STF) ബിഹാർ പൊലീസും ചേർന്ന് നടത്തിയ നീക്കത്തിൽ 684 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതിന് ഏകദേശം 1.71 കോടി രൂപ വിലമതിക്കും. ബിഹാറിലെ ഗയ ജില്ലയിലെ ബരാചട്ടിയിൽ വെച്ചാണ് ഇന്ന് അറസ്റ്റ് നടന്നത്. അറസ്റ്റിലായവരിൽ ഉത്തർപ്രദേശിലെ ചന്ദൗലി സ്വദേശി വികാസ് യാദവ്, ബിഹാറിലെ റോഹ്താസ് ജില്ലക്കാരായ സഞ്ജീവ് തിവാരി, ധീരജ് കുമാർ ഗുപ്ത എന്നിവർ ഉൾപ്പെടുന്നു. ഈ ഓപ്പറേഷനിൽ, മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഒരു ട്രക്ക്, പൈലറ്റ് വാഹനമായി ഉപയോഗിച്ച ഒരു ഹ്യുണ്ടായ് ക്രെറ്റ എസ് യു വി, ആറ് മൊബൈൽ ഫോണുകൾ, രണ്ട് ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ പ്രതികളിൽ നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ഒഡിഷയിൽ നിന്ന് യുപിയിലേക്ക് കടത്ത്

ഒഡിഷയിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നും ബിഹാറിലേക്കും കിഴക്കൻ ഉത്തർപ്രദേശിലേക്കും മയക്കുമരുന്ന് കടത്ത് ശൃംഖലകൾ വലിയ തോതിൽ കഞ്ചാവ് നീക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന്, ദിവസങ്ങൾ നീണ്ട ഇന്‍റലിജൻസ് ശേഖരണത്തിന് ശേഷമാണ് ഓപ്പറേഷൻ നടത്തിയതെന്ന് യുപി എസ് ടി എഫ് അഡീഷണൽ എസ് പി രാജ് കുമാർ മിശ്ര എൻഡിടിവിയോട് പറഞ്ഞു. ഒഡിഷയിലെ സാംബൽപൂർ-ബൗധ് എന്നിവിടങ്ങളിൽ നിന്ന് ബിഹാറിലെ ഡെഹ്രിയിലേക്ക് കഞ്ചാവുമായി പോവുകയായിരുന്ന ട്രക്കിന്‍റെ നീക്കം എസ് ടി എഫ് നിരീക്ഷിച്ചു. വിവരം സ്ഥിരീകരിച്ചതിനെ തുടർന്ന് ബിഹാർ പൊലീസുമായി ചേർന്ന് സംയുക്തമായി വാഹനങ്ങൾ തടയുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, അറസ്റ്റിലായ ധീരജ് കുമാർ ഗുപ്ത താനാണ് സംഘടിത മയക്കുമരുന്ന് കടത്ത് സംഘത്തിന് നേതൃത്വം നൽകുന്നതെന്നും സഞ്ജീവ് തിവാരി പങ്കാളിയാണെന്നും സമ്മതിച്ചു. ഉപ്പ് ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന കഞ്ചാവ് സരോജ്, അശോക് എന്നീ വിതരണക്കാരിൽ നിന്ന് ഒഡിഷയിൽ നിന്നാണ് സംഘടിപ്പിച്ചത്. റോഹ്താസ് ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരനായ ബൽറാം പാണ്ഡെയ്ക്ക് ഇത് കൈമാറാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

ബൽറാം പാണ്ഡെ കഞ്ചാവ് ബിഹാറിലുടനീളവും ചന്ദൗലി, വാരണാസി, ഗാസിപ്പൂർ ഉൾപ്പെടെയുള്ള യുപി അതിർത്തി ജില്ലകളിലും വിതരണം ചെയ്യുന്നതായി പൊലീസ് പറഞ്ഞു. പരിശോധനകൾ മുൻകൂട്ടി കണ്ട് ട്രക്കിന് മുന്നിൽ സഞ്ചരിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് സംഘം ക്രെറ്റ കാർ പൈലറ്റ് വാഹനമായി ഉപയോഗിച്ചിരുന്നത്. ഗയയിലെ ബരാചട്ടി പൊലീസ് സ്റ്റേഷനിൽ എൻഡിപിഎസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്ത് കൂടുതൽ അന്വേഷണം നടക്കുകയാണ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം