ട്രോളി ബാഗിൽ ഡോളർ, പൗണ്ട്, യൂറോ, റിയാൽ; വിമാനത്താവളത്തിൽ വിദേശ കറൻസികളുമായി യുവാവ് പിടിയിൽ, മൂല്യം 26 ലക്ഷം

Published : Dec 09, 2024, 11:04 AM IST
ട്രോളി ബാഗിൽ ഡോളർ, പൗണ്ട്, യൂറോ, റിയാൽ; വിമാനത്താവളത്തിൽ വിദേശ കറൻസികളുമായി യുവാവ് പിടിയിൽ, മൂല്യം 26 ലക്ഷം

Synopsis

എയർ ഇന്ത്യ എക്‌സ്പ്രസിൽ ഇൻഡോറിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനിൽ നിന്നാണ് കറൻസി പിടിച്ചെടുത്തത്.

ഇൻഡോർ: നിരവധി രാജ്യങ്ങളുടെ കറൻസികളുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡോറിലെ ദേവി അഹല്യഭായ് ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ പിടികൂടിയത്. ഏകദേശം 26 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസികൾ പിടിച്ചെടുത്തു.

എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് നമ്പർ 255-ൽ ഇൻഡോറിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനിൽ നിന്നാണ് കറൻസി പിടിച്ചെടുത്തത്. സിഐഎസ്എഫ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

യാത്രക്കാരന്‍റെ ട്രോളി ബാഗ് പരിശോധിച്ചപ്പോൾ 8000 യുഎസ് ഡോളർ, 500 ന്യൂസിലൻഡ് ഡോളർ, 60 പൗണ്ട് , 40 റിയാൽ, 19,665 യൂറോ എന്നിങ്ങനെ 26 ലക്ഷം രൂപ വിലമതിക്കുന്ന കറൻസി കണ്ടെത്തി. വിദേശ കറൻസിയുടെ ഉറവിടം കാണിക്കുന്ന നിയമപരമായ രേഖകളൊന്നും യാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്നില്ല.

1999ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ട്, 2016ലെ ബാഗേജ് നിയമം, 1963ലെ കസ്റ്റംസ് നിയമം എന്നിവ ഉൾപ്പെടെയുള്ള നിയമങ്ങൾ യുവാവ് ലംഘിച്ചതായി അധികൃതർ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ട്രോളി ബാഗിലെ ഭക്ഷണപ്പൊതിക്കിടയിൽ ഒളിപ്പിച്ചു, ലഗേജ് പരിശോധനയിൽ കണ്ടത് ജാപ്പനീസ് ടർട്ടിൽ ഉൾപ്പെടെ 12 കടലാമകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി