ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആരും അറിഞ്ഞില്ല; കൈയ്യിലുള്ളതെല്ലാം വിറ്റ് യുവതി 2 കോടി രൂപയിലേറെ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് നൽകി; ബെംഗളൂരുവിൽ കേസ്

Published : Dec 17, 2025, 09:46 AM IST
Bengaluru Police

Synopsis

ബെംഗളൂരുവിൽ താമസിക്കുന്ന യുവതി സൈബർ തട്ടിപ്പിനിരയായി 2 കോടിയിലധികം രൂപ നഷ്ടപ്പെട്ടു. ബ്ലൂഡാർട്, മുംബൈ പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഭയന്നുപോയ യുവതി സ്ഥലം വിറ്റും വായ്പയെടുത്തും 22 തവണകളായി പണം നൽകുകയായിരുന്നു.

ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും അറിയാതെയാണ് തൻ്റെ പേരിലുള്ള രണ്ടിടത്തെ സ്ഥലങ്ങളും ഒരു ഫ്ലാറ്റും പത്ത് വയസുകാരൻ്റെ അമ്മയായ യുവതി വിൽപ്പന നടത്തിയത്. ഇതിന് പുറമെ ബാങ്കിൽ നിന്ന് വായ്പയും നേടി. ആകെ 2 കോടി രൂപ സമാഹരിച്ചു. എല്ലാം അടച്ചുപൂട്ടിയ വീടിന് അകത്തിരുന്ന് തന്നെ ചെയ്തു. ജൂൺ മാസത്തിൽ തുടങ്ങി നവംബർ 27 വരെ 22 തവണകളായി ആകെ 2,05,16,652 രൂപയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് യുവതി നൽകിയത്. എല്ലാത്തിനും ഒടുവിലാണ് താൻ ചതിക്കപ്പെട്ടതാണെന്ന് അവർ തിരിച്ചറിഞ്ഞത്. യുവതിയുടെ പരാതിയിൽ ബെംഗളൂരു വൈറ്റ്ഫീൽഡ് പൊലീസ് കേസെടുത്തിട്ടുണ്ട്.

രാജ്യത്ത് ഏറെനാളായി നടമാടുന്ന സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന വൻ തട്ടിപ്പിൻ്റെ വാർത്തയാണിത്. ബെംഗളൂരുവിൽ താമസിക്കുന്ന യുവതിക്കാണ് ഈ ദുരവസ്ഥ. ബ്ലൂഡാർട് കൊറിയർ സർവീസിൽ നിന്നെന്ന പേരിൽ വന്ന ഫോൺ കോളിൽ നിന്നായിരുന്നു തുടക്കം. നിരോധിത ലഹരി മരുന്നുകൾ എത്തിയത് യുവതിയുടെ പേരിലാണെന്നും ആധാർ നമ്പർ അടക്കം തെളിവായുണ്ടെന്നും ആരോപിച്ചായിരുന്നു ഫോൺ കോൾ. പിന്നാലെ മുംബൈ പൊലീസ് എന്ന പേരിൽ തട്ടിപ്പ് സംഘം കൂടുതൽ ഭീഷണികളുമായി രംഗത്ത് വന്നു. മയക്കുമരുന്ന് കേസിൽ പത്ത് വയസുകാരനായ മകനെയും അറസ്റ്റ് ചെയ്യുമെന്ന ഇവരുടെ ഭീഷണി കേട്ട്, ഭയന്ന യുവതി ഇതിനെ മറികടക്കാൻ സാധ്യമായതെല്ലാം ചെയ്തു.

അങ്ങനെയാണ് ബെംഗളൂരു മഹാനഗരത്തിലെ പൊന്നുംവിലയുള്ള രണ്ടിടത്തെ പ്ലോട്ടുകളും ലക്ഷങ്ങൾ വിലവരുന്ന ഫ്ലാറ്റും യുവതി വിറ്റത്. കൂടാതെ ബാങ്കിൽ നിന്ന് വായ്പയുമെടുത്തു. ഈ വായ്പ തവണകളായി തിരിച്ചടക്കുകയാണ് യുവതിയിപ്പോൾ. ഇവരുടെ പരാതിയിൽ വൈറ്റ്ഫീൽഡ് സിഇഎൻ പൊലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സമാനമായ ഫോൺ സന്ദേശങ്ങൾ ലഭിച്ചാൽ പകച്ചുപോകരുതെന്നും ഉടൻ തങ്ങളെ വിവരം അറിയിക്കണമെന്നുമാണ് ബെംഗളൂരു പൊലീസ് അറിയിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പോലീസ്, ഗോവയിലെ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലെ മുൻകരുതലെന്ന് വിശദീകരണം
സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത