തദ്ദേശീയമായി നിർമിച്ച അത്യാധുനിക യുദ്ധക്കപ്പൽ; ഐഎൻഎസ് മഹേന്ദ്രഗിരി കമ്മീഷൻ ചെയ്‌തു; ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ കരുത്ത്

Published : Jul 11, 2026, 11:46 AM IST
Indian Navy INS Mahendragiri

Synopsis

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്ത ഐഎൻഎസ് മഹേന്ദ്രഗിരി, ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് ഫ്രിഗേറ്റാണ്. പ്രൊജക്റ്റ് 17എ-യുടെ ഭാഗമായി പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഈ യുദ്ധക്കപ്പൽ, 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പാണ്

വിശാഖപട്ടണം: ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് മഹേന്ദ്രഗിരി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു. പൂർണ്ണമായും ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെടുന്ന അത്യാധുനിക യുദ്ധക്കപ്പലാണിത്. പ്രൊജക്റ്റ് 17എ -യുടെ ഭാഗമായി നിർമ്മിച്ച അവസാനത്തെ യുദ്ധക്കപ്പലാണ് ഐഎൻഎസ് മഹേന്ദ്രഗിരി. അത്യാധുനിക ആയുധങ്ങളും റഡാറുകളുടെ കണ്ണിൽപ്പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യയുമടക്കം മികച്ച പോരാട്ട സവിശേഷതകളോടെയാണ് ഈ കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ വലിയൊരു ചുവടുവെപ്പാണ് ഇതെന്ന് കപ്പൽ കമ്മീഷൻ ചെയ്തുകൊണ്ട് സംസാരിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യൻ സമുദ്രമേഖലയിലെ നാവികസേനയുടെ മേധാവിത്വം നിലനിർത്തുന്നതിലും ഐഎൻഎസ് മഹേന്ദ്രഗിരി നിർണ്ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹേന്ദ്രഗിരി പർവതനിരയുടെ പേരിലുള്ള ആദ്യത്തെ ഇന്ത്യൻ നാവിക യുദ്ധക്കപ്പലാണിത്. ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോ സ്വന്തമായി രൂപകൽപ്പന ചെയ്ത് മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് നിർമ്മിച്ചതാണ് ഇത്. പ്രോജക്റ്റ് 17A ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളിലെ ആറാമത്തെ കപ്പലാണ്. ഈ യുദ്ധക്കപ്പലിൻ്റെ 75 ശതമാനത്തിലധികം ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമിച്ചവയാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങൾ കപ്പലിൻ്റെ നിർമാണത്തിൽ ഭാഗമായിട്ടുണ്ട്. സമുദ്ര സുരക്ഷ, തിരച്ചിൽ, രക്ഷാപ്രവർത്തനം, മാനുഷിക സഹായം, ദുരന്ത നിവാരണം, ഇന്ത്യൻ മഹാസമുദ്ര മേഖലയിലും അതിനപ്പുറത്തും സുസ്ഥിര വിന്യാസങ്ങൾ എന്നിവയ്ക്കും കപ്പലിന് കഴിവുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ വ്യത്യാസം
മധ്യപ്രദേശിൽ ബിജെപിയിൽ പൊട്ടിത്തെറി; വൻ പ്രതിഷേധവുമായി തെരുവിലിറങ്ങി പ്രവർത്തകർ; ദേശീയപാത ഉപരോധിച്ചത് 12 മണിക്കൂറോളം