റഫാല്‍: കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് പ്രതിരോധ മന്ത്രാലയം സുപ്രീംകോടതിയില്‍

Published : Mar 13, 2019, 12:30 PM ISTUpdated : Mar 13, 2019, 12:32 PM IST
റഫാല്‍: കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് പ്രതിരോധ മന്ത്രാലയം സുപ്രീംകോടതിയില്‍

Synopsis

 കേസിൽ ചില വിശദീകരണങ്ങൾ നൽകാനുണ്ടെന്ന് ഇന്ന് ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറൽ  ആവശ്യപ്പെടുകയായിരുന്നു. 

ദില്ലി: റഫാൽ യുദ്ധവിമാന കേസിലെ പുനഃപരിശോധന ഹര്‍ജികളിൽ മറുപടി സത്യവാംങ്മൂലം നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് സുപ്രീംകോടതി അനുമതി നൽകി. കേസിൽ ചില വിശദീകരണങ്ങൾ നൽകാനുണ്ടെന്ന് ഇന്ന് ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറൽ  ആവശ്യപ്പെടുകയായിരുന്നു. 

പുനഃപരിശോധന ഹര്‍ജികളിൽ നാളെ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളാണ് ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണനും യശ് വന്ദ് സിംഗ്, അരുണ്‍ ഷൂരിയും കോടതിയിൽ നൽകിയതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ അറ്റോര്‍ണൽ ജനറൽ കെ.കെ.വേണുഗോപാൽ പറഞ്ഞത് വലിയ വിവാദമായിരുന്നു. പിന്നീട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അറ്റോര്‍ണി ജനറൽ തിരുത്തി. 

കോടതിക്ക് മുമ്പിലെത്തുന്ന രേഖകൾ അടിസ്ഥാനമുള്ളതാണെങ്കിൽ പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് കോടതി മറുപടി നൽകുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലാകും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശദീകരണം. റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ടിന്‍റെ കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്നീട് പുനഃപരിശോധന ഹര്‍ജികൾ എത്തിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ