വായുഗുണനിലവാരം അപകടകരമായ തോതിലേക്ക് ഇടിഞ്ഞ് ദില്ലി, പഞ്ചാബിലും യുപിയിലും ഹരിയാനയിലും കത്തിക്കലുകൾ തുടരുന്നു

Published : Nov 17, 2023, 01:44 PM IST
വായുഗുണനിലവാരം അപകടകരമായ തോതിലേക്ക് ഇടിഞ്ഞ് ദില്ലി, പഞ്ചാബിലും യുപിയിലും ഹരിയാനയിലും കത്തിക്കലുകൾ തുടരുന്നു

Synopsis

പുകയുടെ കനത്ത പടലമാണ് വെള്ളിയാഴ്ച രാവിലെയും ദില്ലിയിലുണ്ടായത്. ദില്ലിയിലെ മിക്ക മേഖലകളിലും വായു ഗുണനിലവാര തോത് നാനൂറ് കടന്നു

ദില്ലി: ദില്ലിയിലെ വായുഗുണനിലവാരം അപകടകരമായ തോതിലേക്ക് ഇടിഞ്ഞു. വ്യാഴാഴ്ച രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാര തോത് 417 ആണ്. വ്യാഴാഴ്ച രാവിലെ ഇത് 487 എന്ന അതീവ ഗുരുതരമായ നിലയിലേക്കും എത്തിയിരുന്നു. മലിനീകരണം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ആറംഗ പ്രത്യേക ദൗത്യ സേന രൂപീകരിക്കുമെന്ന് ദില്ലി സർക്കാർ പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

പുകയുടെ കനത്ത പടലമാണ് വെള്ളിയാഴ്ച രാവിലെയും ദില്ലിയിലുണ്ടായത്. ദില്ലിയിലെ മിക്ക മേഖലകളിലും വായു ഗുണനിലവാര തോത് നാനൂറ് കടന്നു. രൂക്ഷമായ മലിനീകരണത്തിന്റെ വ്യക്തമാക്കുന്നതാണ് ആപത്കരമായ രീതിയില്‍ വായു ഗുണനിലവാര തോത് എത്തുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകള്‍ അനുസരിച്ച് വായു ഗുണനിലവാര തോത് ആർ കെ പുരം 465, ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ 467, ദ്വാരക 490, അശാക് വിഹാർ 414, ജഹാംഗിഡപുരി 450, ഐടിഒ 428, മുന്ധക 428, ഓഖ്ല 451, പുസ 440, വാസിർപൂർ 468 എന്നിങ്ങനെയാണുള്ളത്. നോയിഡയിലാണ് ഏറ്റവും കുറവ് മലിനീകരണം. ഇവിടെ വായു ഗുണനിലവാര തോത് 352 ആണ്, ഗുരുഗ്രാമില്‍ 444ഉം ഗ്രേറ്റർ നോയിഡയില്‍ 314മാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കാഴ്ച മറയ്ക്കുന്ന രീതിയിലേക്കാണ് അന്തരീക്ഷ മലിനീകരണം ദില്ലിയേ എത്തിച്ചിട്ടുള്ളത്. പല ഭാഗങ്ങളില്‍ നിന്നായി ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വ്യാഴാഴ്ച ദില്ലി സർക്കാർ ആറംഗ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിനെ നിയന്ത്രണ നടപടികള്‍ നടപ്പിലാക്കാനായി രൂപീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം ഈ ടാസ്ക് ഫോഴ്സിന്റെ ചുമതലയാണ്. അതേസമയം വെള്ളിയാഴ്ച സാറ്റലൈറ്റുകള്‍ പഞ്ചാബിൽ കൊയ്ത്ത് കഴിഞ്ഞ പാടത്തെ തീയിടുന്ന 1271 സംഭവങ്ങളും ഹരിയാനയിൽ 46ഉം ഉത്തർ പ്രദേശിൽ 56ഉം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം
നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'