തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ജോലി; പോർട്ടലുമായി ദില്ലി സർക്കാർ

Web Desk   | Asianet News
Published : Jul 28, 2020, 12:02 PM IST
തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ജോലി; പോർട്ടലുമായി ദില്ലി സർക്കാർ

Synopsis

കുടിയേറ്റ തൊഴിലാളികളായ നിരവധി പേർക്ക് കൊവിഡ് പ്രതിസന്ധി മൂലം വിട്ടുപോകേണ്ടി വന്നിരുന്നു. ഇപ്പോൾ അവർ തിരികെയെത്തുന്ന സാഹചര്യമാണുള്ളത്.

ദില്ലി: ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെ‌ട്ട കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ ജോബ് പോർട്ടൽ തയ്യാറാക്കി ദില്ലി സർക്കാർ. തൊഴിൽ അന്വേഷിക്കുന്നവർക്കും തൊഴിൽ ദാതാക്കൾക്കും ഉപയോ​ഗപ്പെടുന്ന രീതിയിലാണ് ഈ പോർട്ടലിന്റെ പ്രവർത്തനമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വ്യക്തമാക്കി. കൂടാതെ ലോക്ക് ഡൗണിനെ തുടർന്ന് താഴേയ്ക്ക് പോയ സമ്പദ്‍വ്യവസ്ഥയെ ഉയർത്തെഴുന്നേൽപിക്കാനും സാധിക്കും. 

കുടിയേറ്റ തൊഴിലാളികളായ നിരവധി പേർക്ക് കൊവിഡ് പ്രതിസന്ധി മൂലം വിട്ടുപോകേണ്ടി വന്നിരുന്നു. ഇപ്പോൾ അവർ തിരികെയെത്തുന്ന സാഹചര്യമാണുള്ളത്. എന്നാൽ തൊഴിലാളികളെ ലഭിക്കാത്തത് മൂലം കടകളും വ്യവസായശാലകളും തുറന്ന് പ്രവർത്തിപ്പിക്കാൻ ഉടമകൾക്ക് സാധിക്കുന്നില്ല. തൊഴിൽ ഇല്ലാതായവർ പുതിയ ജോലി കണ്ടെത്താനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തൊഴിൽ ദാതാക്കളെയും തൊഴിലന്വേഷികളെയും കൂട്ടിയിണക്കാൻ സഹായിക്കുന്നതാണ് ഈ ജോബ് പോർട്ടൽ എന്ന് കെജ്‍രിവാൾ വ്യക്തമാക്കുന്നു. 

വെബ് ഡിസൈനര്‍ മുതല്‍ ഹൗസ്‌കീപ്പിങ് വരെയുള്ള 32 വിഭാഗം ജോലികള്‍ കണ്ടെത്താനുള്ള അവസരം jobs.delhi.gov.in എന്ന പോര്‍ട്ടലില്‍ ഉണ്ട്. തൊഴിൽ മന്ത്രി ​ഗോപാൽ റായ്, മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ എന്നിവർ ചേർന്നാണ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. സൗജന്യമായിട്ടാണ് ഈ പോർട്ടലിന്റെ പ്രവർത്തമെന്നും തൊഴിൽ മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി മൂലം വളരെയധികം കഷ്ടത അനുഭവിക്കുന്നവരാണ് തെരുവു കച്ചവടക്കാർ. അവർക്ക് അനുകൂലമായ തീരുമാനം വൈകാതെ സ്വീകരിക്കുമെന്നും കെജ്‍രിവാൾ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു