ദില്ലി സംഘർഷം: വ്യാജകേസെന്ന് വിഎച്ച്പി,പിന്നിൽ പാക് ചാരസംഘടനയെന്ന് ബിജെപി; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

Published : Apr 19, 2022, 12:09 PM ISTUpdated : Apr 19, 2022, 02:32 PM IST
ദില്ലി സംഘർഷം: വ്യാജകേസെന്ന് വിഎച്ച്പി,പിന്നിൽ പാക് ചാരസംഘടനയെന്ന് ബിജെപി; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

Synopsis

സംഭവത്തിൽ വി എച്ച് പി ക്കെതിരെ എടുത്തിരിക്കുന്ന കേസ് വ്യാജമെന്ന് സംഘടന പറഞ്ഞു. അനുവാദത്തോടെയാണ് റാലി നടത്തിയതെന്നും വിഎച്ച് പി പറയുന്നു. ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി എംഎൽഎ നന്ദകിഷോർ ഗുർജ്ജർ രം​ഗത്തെത്തി.   

ദില്ലി: ദില്ലിയിൽ ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ദില്ലി പൊലീസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സംഘർഷത്തിന് പിന്നിൽ ക്രമിനൽ ഗൂഢാലോചനയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശോഭ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചെന്നാണ് കണ്ടെത്തൽ. 

അതേസമയം, സംഭവത്തിൽ വി എച്ച് പി ക്കെതിരെ എടുത്തിരിക്കുന്ന കേസ് വ്യാജമെന്ന് സംഘടന പറഞ്ഞു. അനുവാദത്തോടെയാണ് റാലി നടത്തിയതെന്നും വിഎച്ച് പി പറയുന്നു. ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി എംഎൽഎ നന്ദകിഷോർ ഗുർജ്ജർ രം​ഗത്തെത്തി. 

കേസിലെ പ്രധാനപ്രതി അൻസറിന് എഎപിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി ഇന്നലെ രംഗത്ത് എത്തിയിരുന്നു. സംഘർഷത്തിന് പിന്നിൽ ബംഗ്ലാദേശികളും റോഹിഗ്യകളുമാണെന്നും ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് എഎപിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. എന്നാല്‍ സംഘർഷം ഉണ്ടാക്കിയത് ബിജെപിയാണെന്ന് എഎപി ആരോപിച്ചു. ബിജെപി നടത്തുന്ന ശോഭായാത്രകളിൽ മാത്രമാണ് സംഘർഷമെന്നാണ് എഎപി യുടെ മറുപടി. 

സംഘർഷത്തിൽ അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിന് നേരെ കല്ലേറുണ്ടായിരുന്നു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 24 ആയി. നിലവിൽ ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും  ചേർന്നാണ് അന്വേഷണം. ക്രൈംബ്രാഞ്ചിൽ നിന്ന് 15  അംഗസംഘമാണ് അന്വേഷണം നടത്തുന്നത്.  

Read Also: കേന്ദ്രസേനയുടെ കാവലില്‍ ഞെട്ടല്‍ മാറാതെ ജഹാംഗീർപുരി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ
നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ ഹിജാബ് വലിച്ചു മാറ്റി നിതിഷ് കുമാർ; കടുത്ത വിമർശനവുമായി കോൺഗ്രസും ആർജെഡിയും