
ദില്ലി: കൗ ഹഗ് ഡേ പിൻവലിച്ചതിനെതിരെ നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ഇത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇടപെടാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14ന് കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് ഉത്തരവിറക്കിയത്.
ഫെബ്രുവരി ആറിനാണ് ഉത്തരവിറക്കിയത്. ഫെബ്രുവരി 14ന് കൗ ഹഗ് ഡേ ആയി ആചരിച്ചാൽ സന്തോഷവും അഭിവൃദ്ധിയും വരുമെന്നായിരുന്നു പരാമർശം. എന്നാൽ നാല് ദിവസങ്ങൾക്കു ശേഷം പത്തിന് ഉത്തരവ് പിൻവലിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആത്മീയ സംഘടനയുടെ ചെയർമാനായ കോലിസെട്ടി ശിവകുമാറാണ് ഹർജി സമർപ്പിച്ചത്. എന്നാൽ സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇടപെടാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു.
'കൗ ഹഗ് ഡേ'; പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന വിവാദ നിര്‍ദേശം പിന്‍വലിച്ചു
ഫെബ്രുവരി 14ന് കൗ ഹഗ് ഡേ ആയി ആചരിക്കണം. അധികൃതരുടെ ഇടപെടലോടുകൂടി ഇത് നടപ്പിലാക്കണം. എന്നാൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കൃത്യമായ കാരണങ്ങളില്ലാതെയാണ് ഇത് പിൻവലിച്ചതെന്നും ഹർജിയിൽ പറയുന്നു.
പശുക്കളെ കെട്ടിപ്പിടിച്ച് പ്രണയദിനം ആചരിക്കണമെന്ന നിർദേശം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിദേശ മാധ്യമങ്ങൾ ഇത് കാര്യമായി റിപ്പോർട്ട് ചെയ്യുകയും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചർച്ചയാവുകയും ചെയ്തു. പിന്നാലെയാണ് തീരുമാനം പിൻവലിക്കാൻ കേന്ദ്രം അടിയന്തര നിർദേശം നൽകിയത്. ജോയിന്‍റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്‍റെ ചുമതല. ആറാം തിയതിയാണ് കൗ ഹഗ് ഡേ ആചരിക്കണമെന്ന് ബോർഡ് പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തത്. ഇക്കാര്യം മുൻകൂട്ടി മന്ത്രാലയത്തെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അതേസമയം കേന്ദ്ര മൃഗസംരക്ഷണ മന്ത്രി പർഷോത്തം രൂപാലയും ചില മന്ത്രിമാരും നീക്കത്തെ സ്വാഗതം ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam