കാറ്റിന്‍റെ വേഗത കൂടി, ദില്ലിയിലെ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി

Published : Nov 19, 2023, 10:44 AM IST
കാറ്റിന്‍റെ വേഗത കൂടി, ദില്ലിയിലെ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി

Synopsis

പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളും നാളെ തുറക്കും. എന്നാൽ കായിക മത്സരങ്ങൾക്കും പുറത്തുള്ള അസംബ്ലിക്കും ഒരാഴ്ചത്തേക്ക് വിലക്ക് ഉണ്ട്

ദില്ലി: ദില്ലിയിൽ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി. വെള്ളിയാഴ്ച വൈകുന്നേരം രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാര തോത് 317 ആണ്. അന്തരീക്ഷത്തിൽ കാറ്റിന്റെ വേഗത കൂടിയതാണ് വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെടാൻ ഇടയാക്കിയത്. ഇതോടെ ഡീസൽ ട്രക്കുകൾക്ക് ദില്ലിയിൽ പ്രവേശനം അനുവദിച്ചു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളും നാളെ തുറക്കും. എന്നാൽ കായിക മത്സരങ്ങൾക്കും പുറത്തുള്ള അസംബ്ലിക്കും ഒരാഴ്ചത്തേക്ക് വിലക്ക് ഉണ്ട്.

പുരോഗതിയുണ്ടെങ്കിലും ദില്ലിയിലെ പല മേഖലകളിലും വായുഗുണനിലവാര തോത് 300ന് മുകളിലാണ്. ദീപാവലി ആഘോഷങ്ങള്‍ക്ക് വലിയ രീതിയില്‍ പടക്കങ്ങള്‍ പൊട്ടിച്ചതും അയല്‍ സംസ്ഥാനങ്ങളിലെ വയലുകളിലെ തീയിടലുമെല്ലാം ദില്ലിയിലെ വായു മലിനീകരണം കഴിഞ്ഞ ദിവസങ്ങളില്‍ അപകടകരമായ രീതിയിലേക്ക് എത്തിച്ചിരുന്നു. കുറഞ്ഞ താപനിലയും കാറ്റിന്റെ കുറവും മലീനീകരണം കുറയാന്‍ തടസമായിരുന്നു. ഈ സാഹചര്യത്തിലാണ് നേരിയ മാറ്റമുണ്ടായിരിക്കുന്നത്.

ഗാസിയാബാദ് 274, ഗുരുഗ്രാം 346, ഗ്രേറ്റർ നോയിഡ 258, ഫരീദാബാദ് 328 എന്നിങ്ങനെയാണ് വായുഗുണനിലവാര തോത്. 0-50 വരെ വായു ഗുണനിലവാര തോത് മികച്ചത്, 51 - 100 വരെ തൃപ്തികരം, 101-200 മിതമായും, 201-300 വരെ ദുർബലം, 301-400 വളരെ ദുർബലം, 401-450 വരെ അപകടകരം, 450 മുകളില്‍ അതീവ അപകടകരം എന്നാണ് വിലയിരുത്തുന്നത്. രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം ഉയർത്തുന്നതിൽ വാഹനങ്ങളെയാണ് ഏറെയും ഗവേഷകർ പഴിക്കുന്നത്. ദില്ലിയിലെ വായു മലിനീകരണത്തിന്റെ 45 ശതമാനവും വാഹനങ്ങളില്‍ നിന്നാണ്. ശനിയാഴ്ച ഇത് 38 ശതമാനമായി കുറഞ്ഞതായാണ് കണക്കുകള്‍ വിശദമാക്കുന്നത്.

നവംബർ 21 മുതല്‍ കാറ്റ് ശക്തമാവുമെന്നും ഇത് വായുമലിനീകരണം കുറക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം വിശദമാക്കുന്നത്. ശനിയാഴ്ചയ്ക്ക് മുന്‍പുള്ള കണക്കുകള്‍ അനുസരിച്ചി ലോകത്തിലെ ഏറ്റവും മോശമായ വായുവുള്ള രണ്ടാമത്തെ നഗരമാണ് ദില്ലി. ബാഗ്ദാദാണ് ഒന്നാം സ്ഥാനത്തുള്ളത്. നിർമാണ മേഖലയിലെ നിയന്ത്രണവും വാഹന നിയന്ത്രണവും അടക്കം ശക്തമായ നയങ്ങളാണ് ദില്ലിയിലെ വായുഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ‍ർവീസ് റദ്ദാക്കുമോയെന്ന സംശയം, കാത്തിരിപ്പിന് തയ്യാറാകാൻ കിടക്കയുമായി വിമാനത്താവളത്തിലെത്തി യാത്രക്കാരൻ
നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്