
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥിയും വിമന്‍ കളക്ടീവ് പിഞ്ച്‌റ തോഡ്‌സ് പ്രവര്‍ത്തകയുമായ ദേവാംഗന കലിതക്ക് ദില്ലി കോടതി ജാമ്യം അനുവദിച്ചു. വടക്കുകിഴക്കന്‍ ദില്ലി കലാപക്കേസുമായി ബന്ധപ്പെട്ട് മേയിലാണ് ദേവാംഗനയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തുകയായി 25000 രൂപ കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടു. പ്രതി നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. മേയിലാണ് ദില്ലി കലാപക്കേസുമായി ബന്ധപ്പെട്ട് ദേവാംഗന കലിതയും നടാഷ നര്‍വാളും ദില്ലി ക്രൈംബ്രാഞ്ചിന്റെ കസ്റ്റിലായത്. സിഎഎ വിരുദ്ധ സമരത്തിലും ഇവര്‍ സജീവമായി പങ്കെടുത്തിരുന്നു. നാല് കേസുകളാണ് ദേവാംഗന കലിതക്കെതിരെ ചുമത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam