
ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ഡിഎംകെ എംഎല്‍എ കെഎസ് മസ്താന്‍ 11,000 രൂപ സംഭവന നല്‍കി. ഡിഎംകെ ന്യൂനപക്ഷ വിഭാഗം നേതാവാണ് മസ്താന്‍. തന്റെ ദീര്‍ഘകാല സുഹൃത്തായ കാളീവരദന്‍ തന്നെ സപീച്ചപ്പോള്‍ തനിക്ക് നിരസിക്കാനായില്ലെന്ന് മസ്താന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. താന്‍ മുമ്പും നിരവധി ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ദൈവം ഒന്നാണെന്നും ദൈവത്തിന്റെ പേരില്‍ ചിലര്‍ കലഹമുണ്ടാക്കുകയാണെന്നും മസ്താന്‍ പറഞ്ഞു.
അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് ഡിഎംകെ. രാമസേതു പാലമെന്ന ആശയത്തെ ഡിഎംകെ നേതാവ് കരുണാനിധി ശക്തമായി എതിര്‍ത്തിരുന്നു. മസ്താന്‍ സംഭാവന നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടി എംഎല്‍എ സംഭാവന നല്‍കിയത് ബിജെപിയെയും ആര്‍എസ്എസിനെയും അംഗീകരിക്കുന്നതിന് തുല്യമാണെന്ന് നേതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam