
ഡെറാഡൂണ്‍: ദില്ലിയിലെ തബ്ലീഗ് ജമാഅത്തെ മതസമ്മേളനത്തിൽ പങ്കെടുത്തതിനെക്കുറിച്ച് വെളിപ്പെടുത്തിയില്ലെന്ന കാരണത്താൽ എട്ട് പേർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മതസമ്മേളനത്തിൽ പങ്കെടുത്ത വിവരം സംസ്ഥാന ഭരണകൂടത്തെയോ പൊലീസിനെയോ അറിയിച്ചില്ല എന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.16 പേർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇവരിൽ 8 പേർക്കെതിരെ കേസെടുത്തതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. 'മതസമ്മേളനത്തിൽ പങ്കെടുത്തവർ നിർബന്ധമായും അറിയിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അല്ലാത്ത പക്ഷം അവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നും.' ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു.
ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ 307 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. 5,748 വാഹനങ്ങൾ പിടിച്ചെടുക്കുകയും 1.47 കോടി രൂപ പിഴ ഈടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഉത്തരാഖണ്ഡിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 57 ആണ്. 36 പേർ സുഖം പ്രാപിച്ചു.
ഉപവാസ സമരവേദിയിൽ ജനം തടിച്ചുകൂടി; എംപി ഡീൻ കുര്യാക്കോസ് ഉൾപ്പടെ 15 പേർക്കെതിരെ കേസ് ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam