രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

Published : Jun 16, 2026, 12:28 PM ISTUpdated : Jun 16, 2026, 01:08 PM IST
cough syrups

Synopsis

രാജ്യത്ത് കഫ് സിറപ്പുകൾ ഉൾപ്പെടെ എല്ലാ സിറപ്പുകളും വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. വ്യാജ സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവങ്ങളെ തുടർന്നാണ് ഈ നടപടി. 1945 ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഈ നിയമം സിറപ്പുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.

ദില്ലി: രാജ്യത്ത് സിറപ്പ് വിൽപ്പനയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. ജനസംഖ്യ കുറഞ്ഞ ​ഗ്രാമങ്ങളിൽ ലൈസൻസ് ഇല്ലാതെ സിറപ്പുകൾ വിൽക്കാനുള്ള ഇളവ് റദ്ദാക്കിയെന്ന് മന്ത്രാലയം ​ഗസറ്റ് വിജ്ഞാപനം ഇറക്കി. സിറപ്പുകളെ ഷെഡ്യൂൾ കെ വിഭാ​ഗത്തിൽ നിന്നും ഒഴിവാക്കിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു. സിറപ്പുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വിൽക്കുന്നതിലടക്കം നേരത്തെ കർശന നിയന്ത്രണം കൊണ്ടുവന്നിരുന്നു. സിറപ്പുകളുടെ ഉൽപാദനം വിതരണം എന്നിവയിൽ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. വ്യാജ കഫ് സിറപ്പുകൾ കഴിച്ച് 22 കുട്ടികൾ മധ്യപ്രദേശിൽ മരിച്ചതിന് പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി. മെഡിക്കൽ സ്റ്റോറുകളുടെ കൗണ്ടറിൽ നിന്ന് സിറപ്പിന്റെ പേര് പറഞ്ഞ് നേരിട്ട് വാങ്ങുന്നത് നിയമവിരുദ്ധമായി കണക്കാകുമെന്നാണ് ഉത്തരവ്. രാജ്യവ്യാപകമായി പരാതികൾ ഉയ‍ർന്നതിന്റെ അടിസ്ഥാനത്തിലാണ് സിറപ്പുകൾ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വ്യാജ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും നിരവധി കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കർശന നടപടി സ്വീകരിച്ചത്. മധ്യപ്ര‌ദേശിൽ ഇരുപത്തോളം കുട്ടികൾ വ്യാജ സിറപ്പുകൾ കുടിച്ച് മരിച്ചിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് നൽകുന്ന സിറപ്പുകൾക്ക് നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും ഈ നിയമം നിലനിൽക്കുന്നുണ്ട്. 1945 ലെ ഡ്ര​ഗ് റൂൾസിലെ അ‍ഞ്ചാമത്തെ അമൻമെന്റായിട്ടാണ് ഈ ഭേദ​ഗതി ഇപ്പോൾ കൊണ്ടുവരുന്നത്. ഇതോടെ, കഫ് സിറപ്പുകൾ നേരിട്ട് ഫാർമസികളിൽനിന്ന് വാങ്ങുന്നതിന് പകരം ഡോക്ടർ നൽകുന്ന കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ ലഭിക്കൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇരുപക്ഷത്തെയും കേൾക്കാൻ സ്പീക്കർ, മമതയ്ക്കും വിമതർക്കും കത്ത്, ലയനത്തിൽ തീരുമാനമുടൻ
രാഹുൽ ഗാന്ധിയുടെ 'സൗജന്യ ഗ്യാരണ്ടി'കളിൽ പുനപരിശോധന പ്രഖ്യാപിച്ച് ഡികെ സർക്കാർ, അനർഹരെ ഒഴിവാക്കാനെന്ന് വിശദീകരണം; കൊപൊള്ളിയെന്ന് പരിഹസിച്ച് ബിജെപി