
മുംബൈ: കൊവിഡ് രോഗികളെ നിയമവിരുദ്ധമായി ചികിത്സിച്ചതിനെ തുടർന്ന് ഡോക്ടർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ മൂർത്തിസാപൂരിലെ ആശുപത്രിയിലാണ് സംഭവം. ഡോക്ടർ പുരുഷോത്തം ചവാക എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കൊവിഡ് രോഗികളെയാണ് ഇയാൾ തന്റെ സാന്ത്കൃപ ക്ലിനിക്കിൽ താമസിപ്പിച്ച് ചികിത്സിച്ചു കൊണ്ടിരുന്നത്. ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സംഘം ക്ലിനിക്കിൽ റെയ്ഡ് നടത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
68 ഉം 45ഉം പ്രായമുള്ള രണ്ട് രോഗികളാണ് ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത്. രോഗികളെക്കുറിച്ചുള്ള വിശദാംശങ്ങളും അവർക്ക് നൽകിയ മരുന്നുകളെക്കുറിച്ചുളള വിവരങ്ങളും അടങ്ങിയ ഫയൽ അന്വേഷണ സംഘം പിടിച്ചെടുത്തു. കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാനോ ആശുപത്രിയിൽ താമസിപ്പിക്കാനോ സംസ്ഥാന ആരോഗ്യവകുപ്പിൽ നിന്നുള്ള നിയമപരമായ അനുമതി ഇയാൾക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഡോക്ടർ പുരുഷോത്തെ ചവാക്കിനെതിരെ ഐപിസി 188, 269. 270,336,420 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊറോണ വൈറസ് ബാധ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടത് മുതൽ കൊവിഡ് രോഗികളെ ചികിത്സിക്കാൻ വേണ്ടി മാത്രം പ്രത്യേക ആശുപത്രികൾ സംസ്ഥാനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളെ ഉടനടി നിയുക്ത ആശുപത്രികളിൽ എത്തിക്കണമമെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam