
ദില്ലി : ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള യുദ്ധം താൻ ഇടപെട്ട് അവസാനിപ്പിച്ചെന്ന് വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് താക്കീത് നൽകിയാണ് താൻ ഇടപെട്ടതെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് അടുത്ത ബന്ധമെന്നുണ്ടെന്നും സുഹൃത്ത് കൂടിയായ മോദിയോട് താൻ സംസാരിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്നും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിദ്വേഷം ഭയങ്കരമായിരുന്നുവെന്നും നേരത്തെയും ട്രംപ് പലവട്ടം അവകാശവാദം ഉന്നയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം 'അണുബോംബ്' യുദ്ധത്തിലേക്ക് നീങ്ങുമായിരുന്നുവെന്നും, എന്നാൽ തന്റെ ഇടപെടലുകൾ അത് തടഞ്ഞുവെന്നുമായിരുന്നു ട്രംപ് അവകാശപ്പെട്ടത്.
എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യയും പാകിസ്ഥാനും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് സാധ്യമായതെന്നാണ് രാജ്യങ്ങളുടെ നിലപാട്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ഒരു രാജ്യവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ വിഷയത്തിൽ ഒരു മൂന്നാം കക്ഷി ഇടപെടലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam