ഡിആർഡിഒ ഡേറ്റ ചോർച്ച: റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്രം; സൈബർ ആക്രമണം നടന്നിട്ടില്ല, അത് പഴയ ചില രേഖകൾ, രഹസ്യവിവരങ്ങളില്ല

Published : Jul 29, 2026, 08:42 AM IST
drdo data breach

Synopsis

: ഡിആർഡിഒയിൽനിന്ന് ഡേറ്റ ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. പുറത്തുവന്നത് തെളിവിന്റെ പിൻബലമില്ലാത്ത റിപ്പോർട്ടുകളാണെന്നും ഇപ്പോൾ സൈബർ ആക്രമണം നടന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ന്യൂഡൽഹി: ഡിആർഡിഒയിൽനിന്ന് ഡേറ്റ ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. പുറത്തുവന്നത് തെളിവിന്റെ പിൻബലമില്ലാത്ത റിപ്പോർട്ടുകളാണെന്നും ഇപ്പോൾ സൈബർ ആക്രമണം നടന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഹാക്കർമാർ വിൽപ്പനയ്ക്ക് വെച്ചത് 2020-22 കാലത്ത് ചോർത്തിയ ചില രേഖകളാണ്. എന്നാൽ, ചോർന്നത് രഹസ്യവിവരങ്ങളൊന്നുമല്ല. പഴയ ഡേറ്റ പുതിയവിവരങ്ങളെന്ന് അവകാശപ്പെട്ട് വിൽക്കാനാണ് സൈബർ സംഘങ്ങൾ ശ്രമിക്കുന്നത്. തന്ത്രപ്രധാന വിവരങ്ങളൊന്നും ഈ രേഖകളിലില്ല. ഇതെല്ലാം സാമ്പത്തികനേട്ടത്തിനും ഭീതി പരത്താനുമുള്ള പ്രചാരണമാണെന്നും കേന്ദ്രത്തിന്റെ വിശദീകരണത്തിൽ പറയുന്നു.

ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർ​ഗനൈസേഷനു(ഡിആർഡിഒ)മായി ബന്ധപ്പെട്ട ഏകദേശം 31 ജിബി ഡേറ്റ ചോർന്നതായാണ് സംശയമുണ്ടായിരുന്നത്. ഇവ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 8000 ഡോളർ വരെ വിലയിട്ടിരുന്ന ഈ ഡേറ്റയുടെ സാംപിൾ പേജുകളും ഹാക്കർമാർ ഡാർക്ക് വെബ്ബിൽ ലഭ്യമാക്കിയതായും സൈബർ വിദ​ഗ്ധൻ ചൂണ്ടിക്കാട്ടിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വർഷങ്ങളായുള്ള പ്രണയം, വിവാഹത്തിന് സമ്മതിക്കാതെ സർക്കാർ ജീവനക്കാരൻ, ചോദ്യം ചെയ്ത കാമുകിയെ ബൈക്കിൽ വലിച്ചിഴച്ചു
ഐഷി ഘോഷിനെതിരായ നടപടി; എകെജി ഭവന് സമീപം ഇന്നലെയും ഐഷിയെ തെര‍ഞ്ഞ് മഫ്തിയിൽ പൊലീസെത്തി, പ്രതിഷേധം ശക്തമാക്കാൻ സിപിഎം