Amway : ആളുകളെ അംഗങ്ങളാക്കി പണം തട്ടിച്ച കേസ്; ആംവേയുടെ 757.77 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Published : Apr 18, 2022, 07:15 PM ISTUpdated : Apr 19, 2022, 11:56 AM IST
Amway : ആളുകളെ അംഗങ്ങളാക്കി പണം തട്ടിച്ച കേസ്; ആംവേയുടെ 757.77 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Synopsis

മണിച്ചെയിൻ മാതൃകയിൽ ഉൽപനങ്ങളുടെ വില കൂട്ടി വിറ്റെന്നും കൂടുതൽ ലാഭം കിട്ടുമെന്ന് കാട്ടി ആളുകളെ അംഗങ്ങളാക്കി ഇവരിൽ നിന്നും പണം തട്ടിച്ചെന്നുമാണ് കേസ്.

ഹൈദരാബാദ്: മൾട്ടിലെവൽ മാർക്കറ്റിംഗ് കമ്പനിയായ ആംവേയുടെ 757.77 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണ നിരോധന നിയമപ്രകാരം എടുത്ത കേസിലാണ് നടപടി. തമിഴ്നാട്ടിലെ ഫാക്ടറി അടക്കം 411.83 കോടി രൂപ സ്വത്തും മുപ്പത്തിയാറ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 345.94 കോടി രൂപയുമാണ് കണ്ടുകെട്ടിയത്.

മണിച്ചെയിൻ മാതൃകയിൽ ഉൽപനങ്ങളുടെ വില കൂട്ടി വിറ്റെന്നും കൂടുതൽ ലാഭം കിട്ടുമെന്ന് കാട്ടി ആളുകളെ അംഗങ്ങളാക്കി ഇവരിൽ നിന്നും പണം തട്ടിച്ചെന്നുമാണ് കേസ്. നേരത്തെ ഹൈദരാബാദ് പൊലീസ് എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. അതേസമയം, സ്വത്തുക്കള്‍ കണ്ടുക്കെട്ടിയ നടപടിയില്‍ ആംവേ അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്. 2011 മുതലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടതാണ് അധികൃതരുടെ നടപടിയെന്നും വകുപ്പുമായി സഹകരിക്കുന്നുണ്ടെന്നും ആംവേ അറിയിച്ചു. രാജ്യത്തെ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നാണ് ആംവേ ഇന്ത്യ അവകാശപ്പെടുന്നത്. 

ആർബിഐ നിയന്ത്രിത വിപണികളിൽ സമയ മാറ്റം; ഇന്ന് മുതൽ ഒരു മണിക്കൂർ നേരത്തെ

തിരുവനന്തപുരം: ഇന്ന് മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  (Reserve Bank of India)  നിയന്ത്രണത്തിലുള്ള വിപണികളുടെ വ്യാപാര സമയത്തിൽ  മാറ്റം. കോവിഡ് 19 മഹാമാരിക്ക് മുമ്പുള്ള വ്യാപാര സമയം ആയിരിക്കും ഇന്ന് മുതൽ എന്ന് ആർ ബി ഐ അറിയിച്ചു.  ആർബിഐയുടെ നിയന്ത്രണത്തിലുള്ള വിപണികളിൽ ഇന്ന് രാവിലെ 9 മണി മുതൽ വ്യാപാരം ആരംഭിക്കും. നിലവിൽ രാവിലെ 10 മണിക്കാണ് മാർക്കറ്റുകൾ തുറക്കുന്നത്. കൊവിഡ് 19 (COVID 19) മഹാമാരി പടർന്നുപിടിച്ചതിൽ പിന്നെയാണ് വ്യാപാര സമയങ്ങളിൽ മുൻപ് മാറ്റം വരുത്തിയത്.

കൊവിഡ് കേസുകൾ കുറഞ്ഞതോടുകൂടി യാത്ര നിയന്ത്രണങ്ങളും ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നീക്കിയതോടുകൂടി കൊവിഡിന് മുമ്പുള്ള സമയത്തേക്ക് ധനവിപണികളുടെ പ്രവർത്തനം മാറ്റാൻ ആർബിഐ തീരുമാനിക്കുകയായിരുന്നു.  കൊവിഡിന് മുൻപ് രാവിലെ 9 മണി മുതൽ വ്യാപാരം ആരംഭിക്കുമായിരുന്നു. എന്നാൽ കൊവിഡ് അതി രൂക്ഷമായി പടർന്നുപിടിക്കുകയും ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യ്തതോടു കൂടി വ്യാപാര സമയം മാറ്റുകയായിരുന്നു.  

"കോവിഡ്-19 ഉയർത്തുന്ന അപകട സാധ്യതകൾ  കണക്കിലെടുത്താണ് 2020 ഏപ്രിൽ 7 മുതലാണ് റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നത്. തുടർന്ന് നിയന്ത്രണങ്ങൾ ലഘൂകരിച്ച് വ്യാപാര സമയം. 2020 നവംബർ 9 മുതൽ ഭാഗികമായി പുനഃസ്ഥാപിച്ചു. നിലവിലെ സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെ ആണ് എന്നാൽ ഇന്ന് മുതൽ ഈ വിപണികളുടെ വ്യാപാര സമയം രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് ആർബിഐ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ, 'വ്യക്തമായി എഴുതണം'
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ