
ദില്ലി: തെരഞ്ഞെടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ-സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടി അദ്ധ്യക്ഷരുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ദേശീയ, സംസ്ഥാന പാര്‍ട്ടി അധ്യക്ഷര്‍ക്ക് കമ്മീഷനുമായി നിര്‍ദ്ദേശങ്ങളും ആശങ്കകളും നേരിട്ട് പങ്കുവെക്കാന്‍ അവസരം നല്‍കുന്നതാണ് കൂടിക്കാഴ്ച.
പാര്‍ട്ടികളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ അറിയുന്നതിനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവര്‍ പാര്‍ട്ടി അധ്യക്ഷരുമായുള്ള കൂടിക്കാഴ്ച നടത്തുന്നത്. ആദ്യപടിയായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ബി എസ് പി നേതാവ് മായാവതി, സി പി ഐ എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
വിവിധ സംസ്ഥാനങ്ങളിലായി നേരത്തെ തന്നെ സര്‍വകക്ഷി യോഗങ്ങള്‍ ആരംഭിച്ചിരുന്നു. 40 മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, 800 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ 3,879 ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരുടെ മുന്‍കൈയില്‍ 4 ,719 സര്‍വ്വകക്ഷി യോഗങ്ങള്‍ ഇതിനകം നടന്നതായി തെരഞ്ഞെടുപ്പ് കമീഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഈ യോഗങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ 28,000 പങ്കെടുത്തതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam