
ഗാന്ധിനഗര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളില്‍ പ്രതികരണവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി രഞ്ജന്‍ ഗൊഗോയി. ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടിയിലാണ് രഞ്ജന്‍ ഗൊഗോയി നിലപാട് വ്യക്തമാക്കിയത്. സിഎഎ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സമരക്കാര്‍ ഒരേസമയം സമാന്തരമായ രണ്ട് വേദികള്‍ സൃഷ്ടിക്കരുത്. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക എന്നതാണ് പൗരന്‍റെ ഏറ്റവും പ്രധാന മൗലിക കടമ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആവശ്യത്തിന് സമരം നടന്നുകഴിഞ്ഞു. എല്ലാവരും അവരവരുടെ നിലപാട് വ്യക്തമാക്കി. ഇനി മതിയാക്കാം. നിങ്ങള്‍ക്ക് ഒരേസമയം കോടതിയില്‍ പോകുകയോ നിയമപോരാട്ടം നടത്തുകയോ ചെയ്യുക സാധ്യമല്ലെന്നും രഞ്ജന്‍ ഗൊഗോയി പറഞ്ഞു.
ഭരണഘടനപരമായി സുപ്രീം കോടതിയാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്. സിഎഎ സംബന്ധിച്ച് അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. സിഎഎയെക്കുറിച്ച് എനിക്ക് കാഴ്ചപാടുണ്ട്. നിങ്ങള്‍ക്കുണ്ടാകാം. നമ്മുടെ അഭിപ്രായങ്ങള്‍ യോജിക്കണമെന്നുമില്ല. എന്‍റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ എനിക്ക് അവകാശമുണ്ട്. നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്കും അവകാശമുണ്ട്. പക്ഷേ പരിഹാരം ഭരണഘടനാ വഴിയിലൂടെ മാത്രമേ പാടുള്ളൂ. നിങ്ങള്‍ ജഡ്ജിമാരില്‍ വിശ്വാസം അര്‍പ്പിക്കുക. അവര്‍ ഭരണഘടന പ്രകാരം തീരുമാനമെടുക്കും- രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി.
ആദ്യമായാണ് സിഎഎ വിഷയത്തില്‍ മുന്‍ ചീഫ് ജസ്റ്റിസ് അഭിപ്രായ പ്രകടനം നടത്തുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സുപ്രീം കോടതി പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ ഹര്‍ജി പരിഗണിച്ചത്. സിഎഎ ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചെങ്കിലും നിയമം സ്റ്റേ ചെയ്തില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam