മകൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി രണ്ടു കോടി ഇൻഷുറൻസ് തുക തട്ടാൻ ശ്രമം; അമ്മക്കെതിരെ കേസ്

Published : Feb 23, 2023, 03:46 PM ISTUpdated : Feb 23, 2023, 03:50 PM IST
മകൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി രണ്ടു കോടി ഇൻഷുറൻസ് തുക തട്ടാൻ ശ്രമം; അമ്മക്കെതിരെ കേസ്

Synopsis

2015 - ലാണ് ദിനേശ് എൽ ഐ സിയുടെ ദാദർ ബ്രാഞ്ചിൽ നിന്ന് ഇൻഷുറൻസ് പോളിസിയെടുക്കുന്നത്. ആദ്യത്തെ പ്രീമിയം തുക അടക്കുകയും ചെയ്തിരുന്നു. 

മുംബൈ: മകൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി രണ്ടുകോടി രൂപ ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ച അമ്മക്കെതിരെ കേസെടുത്ത് പൊലീസ്. 50 കാരിയായ വീട്ടമ്മയായ നന്ദബായ് പ്രമോദ് ആണ് 29 കാരനായ മകൻ മരിച്ചെന്ന് കാട്ടി എൽ ഐ സി തുക തട്ടാൻ ശ്രമിച്ചത്. സംഭവത്തിൽ മുംബൈ ശിവജി പാർക്ക് പൊലീസ് ആണ് കേസെടുത്തത്. അഹമ്മദ്ബാദ് സ്വദേശിയാണ് ഇവർ. ഇവരുടെ മകൻ ദിനേശും ഈ തട്ടിപ്പിന് കൂട്ടുനിന്നതായാണ് റിപ്പോർട്ട്. 

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കവെ അലര്‍ജി; ഐഎഎസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

2015 - ലാണ് ദിനേശ് എൽ ഐ സിയുടെ ദാദർ ബ്രാഞ്ചിൽ നിന്ന് ഇൻഷുറൻസ് പോളിസിയെടുക്കുന്നത്. ആദ്യത്തെ പ്രീമിയം തുക അടക്കുകയും ചെയ്തിരുന്നു. മകൻ അഹമ്മദാബാദിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചുവെന്ന് കാട്ടി 2017 മാർച്ചിലാണ് നന്ദബായ് പ്രമോദ് ഇൻഷുറൻസിന് വേണ്ടി അപേക്ഷിക്കുന്നത്. 2016 ൽ മകൻ മരിച്ചുവെന്നാണ് ഡെത്ത് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ ഡെത്ത് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം തോന്നിയ എൽ ഐ സി അധികൃതർ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ദിനേശിന്റെ ഇൻഷുറൻസ് ക്ലെയിമിൽ എട്ടുകോടിയാണ് വാർഷിക വരുമാനം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വ്യാജ ആദായ നികുതി റിട്ടേണുകളാണെന്ന് പൊലീസ് കണ്ടെത്തി.

ദില്ലി വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ'; മോദിക്കെതിരായ പരാമ‍ര്‍ശത്തിൽ പവൻ ഖേര അറസ്റ്റിൽ, റണ്‍വേയിൽ പ്രതിഷേധം

 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം