
ദില്ലി: മരിച്ച 37കാരൻ പുനർജനിക്കാൻ മൃതദേഹം ചാണകക്കുഴിയിൽ സംസ്കരിച്ച് ബന്ധുക്കൾ. ചത്തീസ് ഗഡിലെ സർഗുജ ജില്ലയിലാണ് സംഭവം. ലക്ഷൺപൂർ മുട്കി എന്നയാണ് കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ച് മണിക്കൂറുകൾക്ക് ശേഷം ഇയാളുടെ മൃതദേഹം ചാണകക്കുഴിയിൽ മറവ് ചെയ്യുകയായിരുന്നു.
ടൗട്ടേ ചുഴലിക്കാറ്റ് കാരണം സർഗുജ ജില്ലയിൽ വലിയ കാറ്റും മഴയും ഇടിമിന്നലുമാണ് ഉണ്ടായത്. കുടുംബത്തിൽ നിലനിന്ന് പോരുന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് ഇവർ മൃതദേഹം ചാണകക്കുഴിയിൽ സംസ്കരിച്ചത്. ഇടിമിന്നലേറ്റ് മരിച്ചയാളെ ചാണകക്കുഴിയിൽ സംസ്കരിച്ചാൽ അയാൾ പുനർജനിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam