ദില്ലി നരേലയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടുത്തം; അഗ്നിശമനസേനയുടെ 15 യൂണിറ്റ് സ്ഥലത്ത്

Published : May 14, 2022, 11:47 PM IST
 ദില്ലി നരേലയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടുത്തം; അഗ്നിശമനസേനയുടെ 15  യൂണിറ്റ് സ്ഥലത്ത്

Synopsis

15 അഗ്നിശമന യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസും ആംബുലന്‍സും  സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്

ദില്ലി: ദില്ലിയെ (Delhi) നടുക്കിയ മുണ്ട്ക തീപിടുത്തത്തിന് പിന്നാലെ നരേലയില്‍ (Narela)  തീപിടുത്തം. പ്ലാസ്റ്റിക്ക് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെ 15  യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസും ആംബുലന്‍സും  സ്ഥലത്തുണ്ട്. ഫാക്ടറിക്കുള്ളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല. 

ദില്ലി മുണ്ട്കാ തീപിടുത്തം; മരിച്ച ഏഴ് പേരെ തിരിച്ചറിഞ്ഞു, മൃതദേഹങ്ങളില്‍ ഡിഎൻഎ പരിശോധന നടത്തും

ദില്ലി: ദില്ലിയിൽ മുണ്ട്കാ തീപിടുത്തത്തിൽ (Mundka Fire)  മരിച്ച എഴ് പേരെ തിരിച്ചറിഞ്ഞു. ഏഴുപേരും മുണ്ട്കാ സ്വദേശികളാണ്. മൃതദേഹങ്ങൾ പലതും കത്തിയെരിഞ്ഞതാണ് തിരിച്ചറിയുന്നതിനുള്ള ശ്രമത്തിൽ വെല്ലുവിളിയാകുന്നത്. മറ്റുള്ളവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. തീപിടുത്തം നടന്നിടത്ത് ഇന്ന് നടന്ന തെരച്ചിലിൽ മൂന്ന് മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. അതേസമയം സംഭവസ്ഥലം സന്ദർശിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തീപിടുത്തത്തില്‍ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. 

മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സഹായധനം നൽകുമെന്നും അറിയിച്ചു. ഇതുവരെ 29 പേരെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ സംഭവസ്ഥലത്തും ആശുപത്രികളിലും ഉറ്റവരെ കണ്ടെത്താനായുള്ള ശ്രമത്തിലാണ്. തീപിടുത്തവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കമ്പനി ഉടമകളെ ചോദ്യം ചെയ്ത് വരികയാണ്. കെട്ടിട ഉടമയ്ക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കെട്ടിടനിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥരിലേക്ക് അടക്കം അന്വേഷണം നീളുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം
കൊവിഡ് വാക്സിന് ശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളും മരണവും; നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം