ദില്ലി നരേലയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടുത്തം; അഗ്നിശമനസേനയുടെ 15 യൂണിറ്റ് സ്ഥലത്ത്

Published : May 14, 2022, 11:47 PM IST
 ദില്ലി നരേലയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടുത്തം; അഗ്നിശമനസേനയുടെ 15  യൂണിറ്റ് സ്ഥലത്ത്

Synopsis

15 അഗ്നിശമന യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസും ആംബുലന്‍സും  സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്

ദില്ലി: ദില്ലിയെ (Delhi) നടുക്കിയ മുണ്ട്ക തീപിടുത്തത്തിന് പിന്നാലെ നരേലയില്‍ (Narela)  തീപിടുത്തം. പ്ലാസ്റ്റിക്ക് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെ 15  യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസും ആംബുലന്‍സും  സ്ഥലത്തുണ്ട്. ഫാക്ടറിക്കുള്ളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല. 

ദില്ലി മുണ്ട്കാ തീപിടുത്തം; മരിച്ച ഏഴ് പേരെ തിരിച്ചറിഞ്ഞു, മൃതദേഹങ്ങളില്‍ ഡിഎൻഎ പരിശോധന നടത്തും

ദില്ലി: ദില്ലിയിൽ മുണ്ട്കാ തീപിടുത്തത്തിൽ (Mundka Fire)  മരിച്ച എഴ് പേരെ തിരിച്ചറിഞ്ഞു. ഏഴുപേരും മുണ്ട്കാ സ്വദേശികളാണ്. മൃതദേഹങ്ങൾ പലതും കത്തിയെരിഞ്ഞതാണ് തിരിച്ചറിയുന്നതിനുള്ള ശ്രമത്തിൽ വെല്ലുവിളിയാകുന്നത്. മറ്റുള്ളവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. തീപിടുത്തം നടന്നിടത്ത് ഇന്ന് നടന്ന തെരച്ചിലിൽ മൂന്ന് മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. അതേസമയം സംഭവസ്ഥലം സന്ദർശിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തീപിടുത്തത്തില്‍ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. 

മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സഹായധനം നൽകുമെന്നും അറിയിച്ചു. ഇതുവരെ 29 പേരെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ സംഭവസ്ഥലത്തും ആശുപത്രികളിലും ഉറ്റവരെ കണ്ടെത്താനായുള്ള ശ്രമത്തിലാണ്. തീപിടുത്തവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കമ്പനി ഉടമകളെ ചോദ്യം ചെയ്ത് വരികയാണ്. കെട്ടിട ഉടമയ്ക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കെട്ടിടനിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥരിലേക്ക് അടക്കം അന്വേഷണം നീളുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

 

PREV
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച