മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിലേക്ക് മൃതദേഹം ചുമന്ന് കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published : Jan 13, 2023, 12:46 PM ISTUpdated : Jan 13, 2023, 12:47 PM IST
മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിലേക്ക് മൃതദേഹം ചുമന്ന് കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

Synopsis

സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വർഷമായിട്ടും ഈ പ്രദേശത്തെങ്ങും ഒരു വികസനം പോലും വന്നിട്ടില്ല. എന്തിന് ഒരു റോഡ് പോലും ഇവിടെയില്ലെന്നതാണ് സത്യം. 

കർണാടക: ശ്മശാനത്തിലേക്ക് റോഡില്ലാത്തതിനാൽ ഇന്നും മൃതദേഹം മുളയിൽ കെട്ടി കൊണ്ടുപോകേണ്ട ഗതികേടിലാണ് കര്‍ണാടക കാർവാറിലെ നാട്ടുകാർ. കാർവാറിലെ അൻകോള താലൂക്കിലെ ബെരഡെ ഗ്രാമത്തിലെ നാട്ടുകാർ ഇത്തരത്തില്‍ മുളയിൽ മ‍തദേഹം കെട്ടി വച്ച് ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. മ‍ൃതദേഹം മുളയില്‍ കെട്ടിവച്ച് കൊണ്ട് പോകുന്നതിനെ ഇവര്‍ 'ഝോളി'യെന്നാണ് വിളിക്കുന്നത്. ഇത്തരത്തില്‍ മൃതദേഹം ഝോളിയില്‍ കെട്ടിവച്ച് അതും ചുമന്ന് പുഴ കടന്ന് പാടങ്ങളും കടന്ന് വേണം ഇവര്‍ക്ക് മൂന്ന് കിലോമീറ്റർ ദൂരെയുള്ള ശ്മശാനത്തില്‍ മൃതദേഹമെത്തിക്കാന്‍. 

കഴിഞ്ഞ ദിവസം എഴുപതുകാരനായ ദാമോദർ നായിക് എന്ന കർഷകൻ തന്‍റെ കൃഷിയിടത്തിൽ പടർന്ന തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ ആളിപ്പടര്‍ന്ന തീ വസ്ത്രത്തിലേക്ക് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം എത്രയും പെട്ടെന്ന് സംസ്കരിക്കണമെന്നുള്ളതിനാലാണ് നാട്ടുകാർ ഝോളിയില്‍ കെട്ടി ശ്മശാനത്തിലെത്തിച്ചത്. 

സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വർഷമായിട്ടും ഈ പ്രദേശത്തെങ്ങും ഒരു വികസനം പോലും വന്നിട്ടില്ല. എന്തിന് ഒരു റോഡ് പോലും ഇവിടെയില്ലെന്നതാണ് സത്യം. തെരഞ്ഞെടുപ്പ് കാലമാണ് വരാന്‍ പോകുന്നത്. ഇപ്പോഴെങ്കിലും തങ്ങളുടെ പ്രദേശത്തേക്ക് ഒരു റോഡ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനാല്‍ തന്നെ  ദാമോദർ നായികിന്‍റെ മൃതദേഹം പ്രതിഷേധത്തിന്‍റെ ഭാഗമായിക്കൂടിയാണ് മുളയിൽ കെട്ടി കൊണ്ടുപോയതെന്നും നാട്ടുകാർ പറയുന്നു.
 

 


കൂടുതല്‍ വായനയ്ക്ക്: 'തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്ക്', 4 വര്‍ഷത്തിന് ശേഷം എന്താകുമെന്ന് പറയാനാകില്ല, കടുപ്പിച്ച് ചെന്നിത്തല
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ