
പൂനെ: തോക്കുകളുമായി ജ്വല്ലറിയിൽ മോഷ്ടിക്കാൻ കയറിയ നാലംഗ സംഘത്തെ വടികൊണ്ട് നേരിട്ട് കടയുടമ. വ്യാഴാഴ്ച താനെ നഗരത്തിലായിരുന്നു സംഭവം. മോഷ്ടാക്കളിൽ ഒരാൾ വെടിയുതിർത്തെങ്കിലും ആർക്കും പരിക്കേറ്റില്ലെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അമർ സിങ് ജാദവ് പറഞ്ഞു.
മനഃസാന്നിദ്ധ്യത്തോടെ കള്ളന്മാരെ നേരിട്ട കടയുടമ മോഷ്ടിക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ഉച്ചയോടെയാണ് തോക്കുകളുമായി നാലംഗ സംഘം താനെയിലെ ബൽകും പ്രദേശത്തെ ജ്വല്ലറിയിൽ കയറിയത്. കടയുടമയെ ഇവർ ഭീഷണിപ്പെടുത്തി. സ്വർണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ കടയുടമ അലാം മുഴക്കുകയും കൈയിൽ കിട്ടിയ വടികൊണ്ട് മോഷ്ടാക്കളെ അടിക്കാൻ തുടങ്ങി. ഇതോടെ പരിഭ്രാന്തരായ മോഷ്ടിക്കൾ രക്ഷപ്പെടാനുള്ള ശ്രമമായി. ഇതിനിടെയാണ് ഒരാൾ വെടിയുതിർത്തത്. ആർക്കും പരിക്കേറ്റിട്ടില്ല. കടയുടെ അകത്ത് നിൽക്കുമ്പോഴാണോ അതോ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണോ ഇവർ വെടിയുതിർത്തതെന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
കടയിൽ നിന്നിറങ്ങി മോഷ്ടാക്കൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടിയെത്തിയ നാട്ടുകാർ സംഘത്തിലെ ഒരാളെ കീഴ്പ്പെടുത്തി. പിന്നീട് വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് ഇയാളെ കൈമാറുകയും ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന മൂന്ന് പേർക്കായി അന്വേഷണം തുടങ്ങിയിയതായി പൊലീസ് അറിയിച്ചു. മോഷണ ശ്രമത്തിന്റെയും കടയുടമ ഒറ്റയ്ക്ക് നാലംഗ സംഘത്തെ നേരിടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam